Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ബുദ്ധിസ്റ്റ് സിംഹള പിന്തുണ തുണയ്ക്കും:ശ്രീലങ്കയില്‍ ഗോതാബായ രാജപക്‌സെയ്ക്ക് സാധ്യതയെന്ന് പ്രവചനം, ”മുസ്ലിങ്ങള്‍ക്കിടയിലെ പിഎഫ്പി വിരുദ്ധവികാരം തിരിച്ചടിയാവില്ല”

by Brave India News Desk
Nov 16, 2019, 06:58 pm IST
in International
Share on FacebookTweetWhatsApp

കൊളമ്പോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കമെന്ന് പ്രവചനം. ഭരണത്തിലുള്ള മുന്നണിയായ യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഗോതാബായയ്ക്ക് അനുകൂലമാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധരുടെ പ്രവചനം. ശ്രീലങ്കയില്‍ ശനിയാഴ്ച രാവിലെ 7 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.1.59 കോടി വോട്ടര്‍മാരാണ് ജനവിധിയില്‍ അണിചേരുന്നത്.

Loading...

ഭൂരിപക്ഷം വരുന്ന ബുദ്ധിസ്റ്റ് സിംഹള സമുദായം ഗോതാബായ രാജപക്‌സെയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് മാത്രമാണ് കാര്യമായ എതിര്‍വികാരമുള്ളത്. എങ്കിലും ദേശീയ സുരക്ഷ ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പ് ഗോതാബായ്ക്ക് അനുകൂലമാകുമെന്നാണ് ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. തമിഴ് വിഭാഗവും രാജപക്‌സെയേക്ക് എതിര്‍ നിലപാട് ഉള്ളവരാണ്. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് ഭീതിയുടെ പുറത്താണെന്നും ഗോതാബായ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുമെന്നും തമിഴ് സമുദായത്തില്‍ നിന്നുള്ളവര്‍ പറയുന്നു.മുന്‍ പ്രസിഡന്റ് മഹേന്ദ്ര രാജപക്‌സെയുടെ സഹോദരന്‍ കൂടിയായ ഗോതാബായ ശ്രീലങ്കയില്‍ തമിഴ് പുലികളും സര്‍ക്കാരും തമ്മില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിച്ച 2009ല്‍ മാത്രം രാജ്യത്ത് 2000 പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. എല്‍.ടി.ടി.ഇ തുടച്ചുനീക്കി ശ്രീലങ്കയില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവന്നതിന്റെ കീര്‍ത്തി മഹിന്ദ്ര രാജപക്‌സെയ്ക്ക് നേട്ടമായി.

മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസെയുടെ മകനാണ് എതിര്‍ സ്ഥാനാര്‍ഥിയായ സജിത്ത് പ്രേമദാസ. നിലവിലെ മന്ത്രിസഭാംഗം കൂടിയായ അദ്ദേഹത്തിനാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പിന്തുണ. നിലവിലെ പ്രസിഡന്റ് മൈത്രീപാല സിരിസേന മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണം രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തന്നെ മാറ്റിക്കളഞ്ഞു. സ്‌ഫോടന പരമ്പരകളില്‍ 250 ആളുകള്‍ കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങളുയര്‍ന്നു. ആക്രമണം തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ രാജപക്‌സെ പക്ഷത്തിന് അനുകൂലമായ ദേശീയ വികാരം ഉയര്‍ന്നിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

Share12TweetSend


Loading...

Related Posts

ബ്രിട്ടനിൽ ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്‌ ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി, ജെറമി കോർബിൻ രാജിവെച്ചു

ആഫ്രിക്കന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

അഫ്​ഗാനി​സ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ സ്​ഫോടനം;താലിബാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്‌

Next Post

പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഓഡിയോ ക്ലിപ്പ് വൈറലായി : സംസ്ഥാന മന്ത്രിയെ വിളിച്ചു വരുത്തി ,താക്കീത് നൽകി യോഗി ആദിത്യനാഥ്

Discussion about this post

Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.