ജാർഖണ്ഡിൽ അഞ്ച് പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 14 ന് സെറൈക്കല ഖർസവാൻ ജില്ലയിൽ തിരുലിദിഹ് പോലീസ് സ്‌റ്റേഷനിൽ കീഴിലുളള കുക്ദുജാത്തിൽ വച്ചാണ് പൊലീസുകാരെ കൊലപ്പെടുത്തിയത്.സുനിൽ തുഡു, ബുദ്രം മാർഡി, ശ്രീറാം മാജി,രാമു ലോഹ, എന്നിവരെയാണ് പൊലീസ് അറസ്റ്റിലായത്.
സി.പി.ഐ (മാവേയിസ്റ്റ് ) കേന്ദ്ര കമ്മിറ്റി അംഗം അനൽ ഡാ രമേശ് ആണ് പതിരാം മാജി ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സെറൈകല-ഖർസവാൻ പൊലീസ് സുപ്രണ്ട് എസ്.കാർത്തിക് പറഞ്ഞു.മൂന്ന് മാവോയിസ്റ്റ ഏരിയ കമാൻഡർമാരായ മഹാരാജ് പ്രമാണിക് ,അമിത് മുണ്ട, അതുൽ മഹാട്ടോ എന്നിവരാണ് 21 അംഗ സ്‌ക്വാഡിന് നേതൃത്വം നൽകിയത്.
മാവോയിസ്റ്റുകൾ ഏഴ് മോട്ടോർ സൈക്കിളുകളിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ പിന്നിൽ നിന്ന് കഴുത്തിന് കുത്തുകയായിരുന്നു. പ്രമാണിക്, മുണ്ട, മഹാട്ടോ എന്നിവർ ചെറിയ തോക്കുകളുപയോഗിച്ച് കുത്തിയ പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.
കൊലപാതകത്തിൽ ഉപയോഗിച്ച രണ്ട് മോട്ടോർ സൈക്കിളുകളും നിരവധി മൊബൈൽ ഫോണുകളും, സിം കാർഡും പൊലീസ് പിടിച്ചെടുത്തു. ബൈക്ക് ഓടിക്കുന്ന സ്‌ക്വാഡിലെ മറ്റ് അംഗങ്ങളെയും സൂത്രധാരന്മാരെയും അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടക്കുകയാണ്.മഹാരാജ് പ്രമാണിക്കിന്റെ നാല് ഏക്കർ സ്ഥലം ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post