ബംഗലൂരു: ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ ഗോവധവും നിരോധിക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ഗോവധ നിരോധനം അധികം വൈകാതെ കർണ്ണാടകയിൽ നടപ്പിലാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവധം നിയമപരമായി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ‘കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടതായി സി ടി രവി ട്വീറ്റ് ചെയ്തു.
Cow Slaughter Ban will be a reality in Karnataka in the near future.
In have asked Animal Husbandry Minister Sri @PrabhuChavanBJP to get "The Karnataka Prevention of Slaughter & Preservation of Cattle Bill" passed in the Cabinet and present the same in upcoming Assembly Session.
— Executive X (@AbuseExecutiveX) November 20, 2020
ലൗ ജിഹാദ് നിരോധിക്കാൻ ആവശ്യമായ നിയമം കർണ്ണാടകയിൽ കൊണ്ടു വരുമെന്ന് നേരത്തെ സി ടി രവി പറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടിയുളള മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. നിർബ്ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുളള മതപരിവര്‍ത്തനം നടത്തുന്നത് കര്‍ണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാക്കുമ്പോള്‍ നമുക്ക് നിശബ്ദരായി നോക്കിയിരിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
Discussion about this post