തിരുവനന്തപുരം: ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ചതിന് മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഈ മാധ്യമ പ്രവര്‍ത്തര്‍ ഇട്ട പോസ്റ്റുകളാണ് നടപടിക്ക് കാരണം. വാർത്ത പങ്കുവെച്ചിരിക്കുന്നത് മറുനാടൻ മലയാളി ആണ്. ചാനലിലെ ജീവനക്കാര്‍ ആരും സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിരുന്നു.
ഈ സര്‍ക്കുലര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. മുതിര്‍ന്ന വാര്‍ത്താ അവതാരകരായ സനീഷിനും അപര്‍ണ്ണാ കുറുപ്പും നടപടി നേരിട്ടു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ലല്ലുവിനും നടപടി നേരിട്ടു. ഒരാഴ്ച ശമ്പളം കട്ട് ചെയ്യുകയും ഓഫീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. ലല്ലുവും ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതാണ് വിനയായത്.
ഇത് ശ്രദ്ധയില്‍ പെട്ട ന്യൂസ് 18 കേരളയുടെ മാനേജ്മെന്റ് നടപടി എടുക്കുകയായിരുന്നു. അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പാണ് ഈ ചാനല്‍ നടത്തുന്നത്. കേരളത്തിലെ ചാനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സോഷ്യല്‍ മീഡിയാ ഇടപെടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വരുന്നത്.ഇടതുപക്ഷ മുഖം ഒഴിവാക്കി കേരളത്തില്‍ നിഷ്പക്ഷ ചാനല്‍ എന്ന തരത്തിലേക്ക് മാറണമെന്ന് മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നു.
ഇതിന് വേണ്ടി ആരും സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കുലറും നല്കി. ഇത് ലംഘിച്ചതിനാണ് ഇപ്പോഴത്തെ നടപടി. ഇതില്‍ സനീഷ് ആ വിവാദ പോസ്റ്റ് ഇപ്പോഴും ഫെയ്സ് ബുക്കില്‍ ഇട്ടിട്ടുണ്ട്. വിവാദത്തില്‍ പെട്ട ഒരാളുടെ ട്വീറ്റാണ് ദേശീയ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെട്ടത്. രാഷ്ട്രീയം പറയുന്ന ഈ ട്വീറ്റ് സംഘപരിവാര്‍ പോരാളി റീട്വീറ്റ് ചെയ്തു.
ഇതില്‍ ചാനലിന്റെ തലപ്പത്തുള്ള രാഹുല്‍ ജോഷിയെ ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെ ചാനലിന്റെ പോളിസിയില്‍ ലംഘനമുണ്ടായെന്ന് അവര്‍ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് നടപടി എടുത്തത്. മൂന്ന് പേര്‍ക്കും ഒരാഴ്ച ശമ്പളമില്ലാ സസ്പെന്ഷന് എന്ന തരത്തിലായിരുന്നു നടപടിഎന്നും മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post