മുംബൈ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തം കൊവിഡ് വാക്സിൻ വിതരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി സി എ ഒ അദാർ പൂനാവാല വ്യക്തമാക്കി.
തീപിടുത്തമുണ്ടായ സ്ഥലത്ത് വാക്സിൻ നിർമ്മിച്ചിരുന്നില്ല. ഭാഗ്യവശാൽ വാക്സിനുകളെല്ലാം സുരക്ഷിതമാണ്. ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമാണ് തീപിടുത്തം മൂലം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കൊവിഡ് വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. അതിൽ പെട്ട ആറ് പേരെ രക്ഷപ്പെടുത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും തീപിടുത്തമുണ്ടായി. അതിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ വെൽഡിംഗ് ജോലിക്കിടെയാണ് ആദ്യത്തെ തീപിടുത്തമുണ്ടായത് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
Discussion about this post