പത്തനംതിട്ട : കേരളത്തില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോസിറ്റീവ് കേസുകള്‍ കുറവാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ ന്യായം. കേരളത്തിൽ മാത്രമാണ് കൃത്യമായ രീതിയിൽ ടെസ്റ്റുകള്‍ നടക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇതില്ലാത്തതിനാലാണ് കേസുകൾ കുറവാകുന്നതെന്നുമാണ് സൈബർ പോരാളികളുടെയും ആരോഗ്യവകുപ്പിന്റെയും അവകാശവാദം.
എന്നാൽ ഇതിനെ പൊളിച്ചടുക്കുന്ന ഒരു വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത്. ഓമല്ലൂർ സ്വദേശിയായ അഖിൽ ആര് നായര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്കുണ്ടായ ഒരു അനുഭവം ആണ്. ഇന്നലെ ഓമല്ലൂര്‍ പന്യാലിയില് റാപിഡ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു അതിലെ പോയപ്പോള്‍ വെറുതെ ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ അവിടെ ചെന്നു. പേരും കൊടുത്തു 10 ആം നമ്പര്‍ ആണെന്ന് പറയുകയും ചെയ്ത്. തുടങ്ങാന്‍ താമസിക്കുന്നത് കൊണ്ട് ചെയ്യാതെ തിരിച്ചും പൊന്നു… ഇന്ന് എസ് എം എസ് വഴി റിസള്‍ട്ട് വന്നു.
നെഗറ്റീവ്. എന്റെ പേരില്‍ ആന്റിജന്‍ ടെസ്റ്റിന് വരുന്ന ചിലവായ 300 രൂപ അടിച്ചു മാറ്റി. കേരളത്തില്‍ പോസിറ്റീവ് കേസുകള്‍ കുറവാണെന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ടെസ്റ്റ് ചെയ്യാതെ റിസള്‍ട്ട് തരുന്ന നൂതന സാങ്കേതികവിദ്യയ്ക്ക് അഭിനന്ദനങ്ങള്‍.
Discussion about this post