കരൂർ: ഹിന്ദി ഹൃദയഭൂമിയിലെ ഐ. എൻ. ഡി. ഐ. എ സഖ്യത്തിന്റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മുൻ തീവ്ര ഹിന്ദു വിരുദ്ധ നിലപാട് മയപ്പെടുത്തി തമിഴ്നാട് കായിക വികസന മന്ത്രിയും, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
“ഞാൻ ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മൂന്ന് മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ. എല്ലാവരേയും തുല്യമായി കാണണമെന്നും വിവേചനം കാണിക്കരുതെന്നും വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്. പക്ഷേ അവർ എന്റെ അഭിപ്രായം വളച്ചൊടിക്കുകയും രാജ്യം മുഴുവൻ എന്നെക്കുറിച്ച് സംസാരിക്കുകയും ചെയ്തു” ഉദയനിധി സ്റ്റാലിൻ പറഞ്ഞു
മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് സനാതനധർമ്മം എന്നും , അതിനാൽ എതിർക്കുന്നതിനുപകരം അതിനെ തുടച്ചുനീക്കണമെന്നും ചെന്നൈയിൽ നടന്ന പുരോഗമന എഴുത്തുകാരുടെ സംഘം എന്ന ഒരു സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പ്രസ്താവന നടത്തിയത്. വംശഹത്യക്ക് വേണ്ടിയുള്ള അധ്വാനമായാണ് ഉദയനിധിയുടെ പ്രസ്താവന പൊതുവെ വിലയിരുത്തപ്പെട്ടത്
മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ഉദയനിധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായി.എന്നാൽ അതിനെതിരെയും ശക്തമായി പ്രതികരിച്ചു കൊണ്ട് ഉദയനിധി മുന്നോട്ട് വന്നിരുന്നു. എന്തും നേരിടാൻ ഞാൻ തയ്യാറാണെന്നും ഇത്തരം കാവി ഭീഷണികൾ ഒന്നും എന്നെ ഭയപ്പെടുത്തില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുന്നേ ചെന്നൈ ഹൈകോർട്ട് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ശക്തമായി വിമർശിക്കുകയും, ഉദയനിധി സ്റ്റാലിനെതിരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല എന്ന് തമിഴ്നാട് പോലീസിനോട് ചോദിക്കുകയും ചെയ്തിരുന്നു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന, വലിയ രീതിയിൽ ഇന്ത്യ മുഴുവൻ പ്രചരിക്കുകയും രാജ്യവ്യാപകയി ഐ എൻ ഡി ഐ എ മുന്നണിക്കെതിരെ ജനഹൃദയങ്ങളിൽ അമർഷം ഉണ്ടാവുകയും ചെയ്തിരുന്നു
Discussion about this post