ഡല്‍ഹി: എന്‍.ഐ.എയ്ക്കു മുന്നില്‍ തീവ്രവാദ സംഘടനയില്‍ പ്രവേശനം നേടുന്നതിന് നടത്തിയ ഞെട്ടിപ്പിക്കുന്ന പരിശീലന രീതി വിവരിച്ച് ഭോപ്പാല്‍ ഉജ്ജ്വന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പിടിയിലായ ഭീകരര്‍. മുഹമ്മദ് അതിഫ് മുസാഫര്‍, ഡാനിഷ് എന്നിവരാണ് എന്‍.ഐ.എയ്ക്കു മുന്നില്‍ കുറ്റം ഏറ്റുപറഞ്ഞത്. ഇവര്‍ക്ക് ഐ.എസ്. ബന്ധുമുണ്ടെന്ന നിഗമനത്തിലാണു അന്വേഷണ ഏജന്‍സികള്‍.
ഭോപ്പാല്‍ ഉജ്ജ്വന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പിടിയിലായ ഭീകരരാണു എന്‍.ഐ.എയ്ക്കു മുന്നില്‍ ഞെട്ടിപ്പിക്കുന്ന പരിശീലന രീതി വിവരിച്ചത്. കാണ്‍പുരിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലായിരുന്നു രമേശ് ശുക്ള. സര്‍വീസില്‍ നിന്നു വിരമിച്ചെങ്കിലും അദ്ദേഹം പതിവായി സ്കൂളിലെത്തി കുട്ടികള്‍ക്കു ക്ലാസെടുക്കുമായിരുന്നു. സ്കൂളിലേക്കു സൈക്കിളില്‍ യാത്ര ചെയ്യവേയാണു ഭീകരരുടെ കണ്ണില്‍പ്പെട്ടത്. ഡാനിഷും അതിഫും വെടിവയ്പു പരിശീലനത്തിനു രമേശിനെ തെരഞ്ഞെടുക്കുകയായിരുന്നു.
കാണ്‍പുരില്‍ ഗംഗാനദിയുടെ തീരത്താണ് ഇവര്‍ വെടിവയ്പ് പരിശീലനം നടത്തിയത്. ഗംഗാ തീരത്ത് വെടിവയ്പ് പരീശീലനം പൂര്‍ത്തിയാക്കിയ ഭീകരര്‍ സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും കുട്ടികളോടുള്ള ഇഷ്ടം മൂലം സ്കൂളിലേക്കു പുറപ്പെട്ട രമേശ് ശുക്ള(62) എന്ന അധ്യാപകനെ കൊലപ്പെടുത്തിയാണ് പ്രവേശനം നേടിയത്. അധ്യാപകനെ കൊന്ന യുവാക്കള്‍ക്കു ഭീകരര്‍ക്കിടയില്‍ പ്രവേശനവും ലഭിച്ചു.
സെയ്ഫുള്ള എന്ന ഭീകരനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. (സെയ്ഫുള്ള ഈ മാസം എട്ടിന് ലഖ്നൗവിനു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.) പരിശീലനത്തിനൊടുവിലാണു ഒരാളെ കൊലപ്പെടുത്തി പരിശീലനം പൂര്‍ത്തിയാക്കാന്‍ തീരുമാനമുണ്ടായത്.
പിറ്റേദിവസം രമേശിന്റെ ചരമവാര്‍ത്ത കണ്ട് ആഘോഷം നടത്തിയെന്നും ഭീകരര്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ആക്രമണത്തിന്റെ രഹസ്യമാണു പുറത്തുവന്നത്. രമേശിന്റെ മരണത്തെക്കുറിച്ചുള്ള വിവരം യു.പി. പോലീസിനോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭീകരര്‍ മാര്‍ച്ച് ഏഴിനു ട്രെയിനില്‍ നടത്തിയ സ്ഫോടനത്തില്‍ 10 പേര്‍ക്കാണു പരുക്കേറ്റത്. ഭീകരരെ മധ്യപ്രദേശ് പോലീസാണു കസ്റ്റഡിയിലെടുത്തത്.
Discussion about this post