ഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ അമ്മ മൗരിൻ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വർമ എന്നിവരുൾപ്പെടെയുള്ള 13 വിവിഐപികള്‍ക്ക് നല്കി വന്നിരുന്ന സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചു.
മൗരിൻ വദ്രയ്ക്ക് ആറു പോലീസുകാരുടെ സുരക്ഷയാണ് നല്‍കിയിരുന്നത്. ഡല്‍ഹി പോലീസ് ഓഫീസറായ മനിഷി ചന്ദ്ര, കോണ്‍ഗ്രസ് വക്താവ് അംബികാ ദാസ്, എഎപി മന്ത്രിമാര്‍, മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി എന്നിവരും സുരക്ഷ ഒഴിവാക്കപ്പട്ടവരുടെ പട്ടികയിലുണ്ട്.
മൗരീന്‍ വദ്രയ്ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 13 വിവിഐപികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചത്. തീരുമാനം ഉടന്‍ നടപ്പിലാക്കും. സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍വലിക്കപ്പട്ട പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും.
നിലവില്‍ 464 വിവിഐപികള്‍ക്കാണ് ഡല്‍ഹി പോലീസിന്റെ വിവിധ കാറ്റഗറിയിലുള്ള സുരക്ഷ ലഭിക്കുന്നത്. ഇതില്‍ 398 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ നല്‍കുന്നത്. ബാക്കിയുള്ള 66 പേര്‍ക്ക് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരവും സുരക്ഷ നല്കുന്നു. 77,000 അംഗബലമുള്ള ഡല്‍ഹി പോലീസിലെ 10,400 പേരും വിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പട്ടിരിക്കുകയാണെന്നാണ് കണക്കുകള്‍.
Discussion about this post