ഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിലൂടെ രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വർദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് കൂടുതലാളുകൾ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം വർദ്ധിക്കാൻ ഇടയാക്കിയത്. ഇതിലൂടെ സർക്കാരിന്റെ വരുമാനം സുസ്ഥിരമായ വളർച്ചാ നിരക്ക് കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
നോട്ട് അസാധുവാക്കലും കള്ളപ്പണം വെളിപ്പെടുത്തലിന് മാപ്പുനൽകൽ പദ്ധതിയും 2016-17ൽ നികുതി വരുമാനം വർദ്ധിക്കുന്നതിന് സഹായകമായി. ബജറ്റിൽ ലക്ഷ്യമിട്ടത് 10.8 ശതമാനത്തിന്റെ വർദ്ധനവ് ആയിരുന്നെങ്കിലും, 11.3 ശതമാനം വളർച്ച നേടാനായി.
‘ഇന്ത്യ ഡവലപ്മെന്റ് അപ്ഡേറ്റ്’ എന്ന പേരിൽ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
Discussion about this post