കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒരു ദിവസത്തേയ്ക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകുന്നേരം വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ നാളെ വിധിപറയും.
ദിലീപിനെ രാവിലെ 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇന്ന് കസ്റ്റഡി കാലവധി അവസാനിക്കുന്നതിനാലാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷ പരിഗണിക്കവേ ദിലീപിനെ വീണ്ടും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രൊസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തുറന്ന കോടതിയിലാണ് വാദം കേട്ടത്.
നേരത്തേ നടന്ന പ്രതിഭാഗം വാദത്തില്‍ ഗൂഢാലോചന തെളിയിക്കുന്ന രേഖകളൊന്നും പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചിരുന്നു.
Discussion about this post