ഡല്‍ഹി: വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ഷെഫിന് ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ എന്‍ ഐ എയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ അഖില 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ കഴിയണം. അഖിലയ്ക്ക് മൂന്നു പേരുകള്‍ വന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നത്. ചെര്പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിലെല്ലാം പോപ്പുലര്‍ഫ്രണ്ട്/എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
അതേസമയം പെണ്‍കുട്ടിയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നും ഇതിന് പിന്നിലെ ദുരൂഹതകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടിയായിരുന്നു വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഷെഫീന്‍ പോപ്പുലര്‍ ഫ്രണ്ട്/എസ്ഡിപിഐ സജീവ പ്രവര്‍ത്തകനും ക്രമിനല്‍ കേസിലെ പ്രതിയാണെന്നുമുള്ള സര്‍ക്കാരിന്റെ വാദവും വിധിയില്‍ എടുത്തു കാട്ടിയിട്ടുണ്ട്.
Discussion about this post