ബംഗളൂരു: കർണാടക ഊർജമന്ത്രി ശിവകുമാറിന്റെ വീട്ടിൽ നാല് ദിവസമായി തുടർന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് അവസാനിച്ചു. 15 കോടി രൂപയുടെ ആഭരണങ്ങളടക്കം 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹിയിലെയും കർണാടകയിലെയും 66 ഇടങ്ങളിൽ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ശനിയാഴ്ച വൈകിട്ടോടെയാണ് അവസാനിച്ചത്. പിടിച്ചെടുത്തതിൽ 100 കോടിയോളം രൂപ മന്ത്രിയുടെയും ബന്ധുക്കളുടെയും പേരിലുള്ളതാണ്. ബാക്കി 200 കോടി ബിനാമി പേരുകളിലും.
എന്നാൽ, നിയമത്തിനും ഭരണഘടനയ്ക്കും എതിരായി പ്രവർത്തിച്ചിട്ടില്ലെന്നും സത്യം ആർക്കും ഒളിച്ചുവയ്ക്കാനാകില്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച തടയുന്നത് ലക്ഷ്യമിട്ട് ഗുജറാത്തിലെ 44 സാമാജികരെ കർണാടകയിലേക്ക് മാറ്റാൻ ചുക്കാൻ പിടിച്ചത് ശിവകുമാറാണ്. ഇതിനെ തുടർന്നായിരുന്നു മന്ത്രിയുടെ വീട്ടിലെ റെയ്ഡ്.
Discussion about this post