ജുമാ മസ്ജിദ് സംബന്ധിച്ച് മന്‍മോഹന്‍സിംഗ് ഇമാം ഷാഹി ഇമാം ബുക്കാരിക്കെഴുതിയ കത്ത് വീണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുന്നു. തികച്ചും അസാധാരണമെന്ന് ആരോപിക്കപ്പെടുന്ന കത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ദേശീയ സ്മാരകമായി ജുമാ മസ്ജിദ് പ്രഖ്യാപിക്കല്ല എന്ന് ഉറപ്പ് നല്കി കൊണ്ട് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ഇമാമിനയച്ച കത്തിന്റെ വിശദാംശങ്ങളും രേഖകളും ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. പരാതിയില്‍ കേസെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2004 ഒക്ടോബറിലാണ് മന്‍മോഹന്‍സിംഗ് ഇത്തരമൊരു കത്ത് ഇമാമിന് കൈമാറിയത്. തികച്ചും വ്യക്തിപരമായി മന്മോഹന് സിംഗ് ഇത്തരമൊരു കത്ത് നല്‍കിയത് വോട്ട് ബാങ്ക ലക്ഷ്യം വച്ചാണെന്ന ആരോപണമാണ് ഹര്ജിക്കാരന് ഉയര്‍ത്തിയത്. സംരക്ഷിത സ്മാരകമായി മസ്ജിദിനെ പ്രഖ്യാപിക്കില്ലെന്ന് ഉറപ്പ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹര്ജിക്കാരന് ചോദിക്കുന്നു. മസ്ജിദ് സംരക്ഷിത സ്മാരകമായി മാറിയാല്‍ യോഗങ്ങള്‍, സ്വീകരണങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ ശക്തമായ നിയന്ത്രണം വരും. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടേണ്ട സാഹചര്യവും ഉണ്ടാകും.
ഇത്തരമൊരു നടപടി സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ സാംസ്കാരിക മന്ത്രാലയത്തിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തീരുമാനം സംബന്ധിച്ച എല്ലാ രേഖകളും ഹാരാക്കാനും, മന്മോഹന് സിംഗ് അയച്ച കത്തിനെ കുറിച്ച് വിവരങ്ങള്‍ കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം യുപിഎ ഭരണകാലത്ത് 2004 ഒക്ടോബര്‍ 20നാണ് ഷാഹി ഇമാമിന് മന്മോഹന് സിംഗ് കത്ത് അയച്ചത്.
മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സുഹൈല്‍ അഹമ്മദ് ഖാന് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. 2004ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇമാമിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയായിടരുന്നു ചട്ടങ്ങള്‍ മറികടന്നുള്ള മന്മോഹന് സിംഗിന്റെ നീക്കമെന്ന് പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കുകയാണ് എന്നാണ് ഇമാമിന്റെ പ്രതികരണം.
Discussion about this post