കാസര്‍ഗോഡ്: മതപരിപര്വര്ത്തനത്തിന് വിധേയയായത് സഹപാഠികളുടെ ഭീഷണിയെത്തുടര്‍ന്നെന്ന് മതം മാറേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി കാസര്‍ഗോഡ് സ്വദേശിനി ആതിര. സഹപാഠികളില്‍ നിന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് താന്‍ മതം മാറിയതെന്ന് ആതിര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ചതിക്കപ്പെട്ടു. മതം മാറിയത് തെറ്റിദ്ധാരണ മൂലമെന്നും വ്യക്തമാക്കി. ഹിന്ദുമതവിശ്വാസത്തെ സഹപ്രവര്‍ത്തകര്‍ ഇകഴ്ത്തി കാണിച്ചു. സ്വധര്‍മ്മത്തിലേക്ക് മടങ്ങിയത് സ്വമേധയായെന്നും ആതിര പറഞ്ഞു.
സത്യസരണിയാണ് കേരളത്തിലെ ആസൂത്രിത മതപരിവർത്തനത്തിന്റെ കേന്ദ്രമെന്നും ആതിര വ്യക്തമാക്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്. വിവാദ ഇസ്ലാമിക് മതപ്രഭാഷകന് സക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേള്‍പ്പിച്ചിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കാസര്‍കോട് ഗവ. കോളജില്‍ ബിരുദാനന്തര വിദ്യാര്‍ഥിനിയായിരുന്ന ആതിര കാസര്‍കോട്ടെ ശങ്കരാചാര്യ ഇന്‍സ്റ്റിട്യൂട്ടില്‍ പിജിഡിസിഎക്കും പഠിച്ചുവരികയായിരുന്നു.
Discussion about this post