ഡൽഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദേവം ഗുർമീത് റാം റഹീം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീത് ഹരിയാന പൊലീസ് കസ്റ്റഡിയിൽ. ഹണിപ്രീത് കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ ഹണിപ്രീത് ന്യൂസ് 24 ചാനലിന് അഭിമുഖം നൽകിയിരുന്നു. ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന്റെ ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അഭിമുഖത്തിൽ ഹണിപ്രീത് വ്യക്തമാക്കിയത്.
ഗുർമീത് റാം റഹീം സിങ്ങിനെ ബലാൽസംഗ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ഉണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരയെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഹണിപ്രീത്. ഗുർമീതിനെ കോടതിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഹണിപ്രീത് ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. പൊലീസ് അന്വേഷണം തനിക്ക് നേരെ തിരിയുന്നുവെന്ന് മനസിലാക്കിയ ഹണിപ്രീത് ഒളിവിൽ പോവുകയായിരുന്നു. പിന്നീട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു.
Discussion about this post