ഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ആരോപണം സര്‍ക്കാരിന് ധാര്‍മ്മികമായ തിരിച്ചടിയാണ്. ജയ് ഷായ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2013-ൽ 6,230 രൂപയും 14ൽ 1,724 രൂപയും നഷ്ടമുണ്ടായിരുന്നു. 2014-15-ൽ കമ്പനിക്ക് 50,000 രൂപയുടെ വരുമാനവും 18,728 രൂപയുടെ ലാഭമുണ്ടായി. എന്നാൽ, 2015-16ൽ നൽകിയ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയർന്നെന്നുമായിരുന്നു ആരോപണം.
Discussion about this post