കൊച്ചി:ഇന്ത്യയില്‍ അഞ്ച് കടുവാസംരക്ഷണകേന്ദ്രങ്ങള് കുടി ആരംഭിക്കാന്‍ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കാണ് ഇതിന്റെ നിയന്ത്രണം.വിവിധ സംസഥാനങ്ങളിലായി എകദേശം 47 കടുവ സംരക്ഷണസങ്കേതങ്ങള്.മധ്യപ്രദേശിലെ രതാപനി,ഒഡീഷയിലെ സുനബോഡ,ചത്തീസ്ഗഡിലെ ഗുരു ഗാന്ധിദാസ് എന്നീ സങ്കേതങ്ങളാണ് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.കര്‍ണാടകത്തിലെ കുദ്രിമുഖ് ഉത്തര്‍ഖണ്ഡിലെ രാജാജി എന്നിവ കടുവ സങ്കേതങ്ങളാക്കാനുളള അന്തിമ തീരുമാനം കേന്ദ്രം നടപ്പിലാക്കിയാല്‍ അവ പ്രാബല്യത്തില്‍ ആയാല്‍ 52 സങ്കേതങ്ങളുണ്ടാകും.
ദേശീയതലത്തില്‍ നടത്തിയ കണക്കെടുപ്പ് കേന്ദ്രം ഇന്ത്യയില്‍ ഇപ്പോള്‍ 2300ഓളം കടുവകള്‍ ഉണ്ടെന്ന ് കണ്ടെത്തി മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് എണ്ണം മെച്ചപ്പെട്ടുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.1973 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് കടുവ സംരക്ഷണത്തിനായി പ്രൊജക്ട് ടൈഗര്‍ നടപ്പിലാക്കിയത്.പത്ത് വര്‍ഷം മുമ്പ് അത് നാഷണല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയായി പിന്നീട് നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ ഈ രംഗത്ത് സ്തു്യര്ഹമായ സേവനം അനുഷ്ടിച്ച വ്യക്തി കോയമ്പത്തുര് സ്വദേശിയായ ഡോ.രാജേഷ് ഗോപാല്‍ ആണ്.അദ്ദേഹം രണ്ട് സമിതികളുടെയും മേധാവിയായിരുന്നു ഇപ്പോള്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടൈഗര്‍ ഫോറം സെക്രട്ടറി ജനറല്‍ ആണ്.18 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് രുപികരിച്ചതാണ് ഫോറം.
തേക്കടിയിലെ പറമ്പിക്കുളത്താണ് കേരളത്തിലെ കടുവാസങ്കേതം.സംസ്ഥാന സര്‍ക്കാര്‍ വയനാട് കടുവ സങ്കേതമായി പ്രഖ്യാപിക്കാനുളള നടപടി തുടങ്ങി വെച്ചതാണെങ്കിലും ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്.
Discussion about this post