ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ എഎപി റാലിക്കിടെ കര്ഷകന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യപകമാകുന്നു. ആം ആദ്മി പാര്‍ട്ടിയ്ക്കും. കെജ്രിവാളിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ ബിജെപി ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷാഹിദി പാര്‍ക്കില്‍ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
. രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
കര്‍ഷകന്റെ ആത്മഹത്യക്ക് കാരണം കേജരിവാളാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വിവിധയിടങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം, ആത്മഹത്യ ചെയ്ത കര്ഷകന് ഗജേന്ദ്രസിംഗിന്റെ മൃതദേഹം സംസ്ക്കരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ അദ്ദേഹത്തിന്റെ ഗ്രാമമായ നങ്കല്‍ ജാമര്വാറിലാണ് മൃതദേഹം സംസ്ക്കരിച്ചത്. ഗജേന്ദ്രസിംഗിന് അന്തിമയാത്രാ മൊഴി നല്കാന് ഗ്രാമം മുഴുവന്‍ എത്തിയിരുന്നു. എന്നാല്‍, സംസ്ക്കരിക്കുന്ന സമയം, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോ, രാഷ്ട്രീയ നേതാക്കളോ എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മരിച്ച ഗജേന്ദ്രസിംഗിന്റെ കുടുംബത്തിന് പറയത്തക്ക പ്രാരാപ്തമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം ലോക്സഭയില്‍ ബഹളത്തിനിടയാക്കി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബിജെപി അധികാരത്തിലേറിയ ശേഷം ആത്മഹത്യ പെരുകിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിഷയത്തില്‍ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യാ നായിഡു അറിയിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. കര്‍ഷകന്റെ ജീവനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളൊന്നും ഇപ്പോള്‍ ഉണ്ടായതല്ല. അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കര്‍ഷകരെ സര്‍ക്കാര്‍ കയ്യൊഴിയുകയില്ല. കര്‍ഷകരുടെ കാര്യത്തിനായി എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിയ്ക്കണമെന്നും മോദി പറഞ്ഞു.
Discussion about this post