ഡല്‍ഹി: നേപ്പാളിനു പിന്നാലെ ഭൂകമ്പദുരന്തം അടുത്തതായി കാത്തിരിക്കുന്നത് ഇന്ത്യയെ എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സമാന തീവ്രതയിലുള്ളതോ അതില്‍ കൂടുതലോ ഉള്ള ചലനങ്ങള്‍ കശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഏതു സമയവും പ്രതീക്ഷിക്കാമെന്ന് അഹമ്മദാബാദ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബി.കെ റസ്തോഗി പറഞ്ഞു. ഈ മേഖലയില്‍ ഭൂമിക്കടിയില്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന അദ്ദേഹം മുന്നറിയിപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ അന്തര്‍ഭാഗത്തെ പ്ലേറ്റുകളുടെ (ടെക്ടോണിക് പ്ലേറ്റുകള്‍) ചലനം മൂലമുണ്ടാകുന്ന സമ്മര്‍ദം കാരണമാണ് ഉപരിതലത്തില്‍ വിള്ളലുകള്‍ രൂപപ്പെടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമ്മര്‍ദമുണ്ടാകുമ്പോള്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ പ്രദേശത്തെ ഓരോ നൂറു കിലോമീറ്ററിലും വന്‍ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാം.
ഹിമാലയന്‍ മേഖലയിലെ 20 സ്ഥലങ്ങള്‍ തീവ്രതയേറിയ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. . നിലവില്‍ ഭൂകമ്പമുണ്ടായ പ്രദേശത്ത് സമാന തീവ്രത രേഖപ്പെടുത്തിയ ചലനം 1833 ലാണ്. കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പൊറാറേ തന്നെയായിരുന്നു അന്നത്തെയും പ്രഭവ കേന്ദ്രമെന്നും റസ്തോഗി വ്യക്തമാക്കി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ശനിയാഴ്ച ഡല്‍ഹിയില്‍ അനുഭവപ്പെട്ട തുടര്‍ചലനങ്ങളുടെ തീവ്രത ഭൂകമ്പ മാപിനിയില്‍ ആറു ശതമാനമാണ്. ഒരു മിനിറ്റ് നീണ്ടു നിന്ന ചലനത്തിന് പത്തു കിലോമീറ്റര്‍ ആഴതീവ്രതയുണ്ട്.
കാഠ്മണ്ഡുവിലെ ഭൂചലനത്തില്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ നാലു മീറ്റര്‍ ഉയരത്തില്‍ പൊന്തിവന്നെന്ന് റസ്തോഗി ചൂണ്ടിക്കാട്ടി. പ്രഭവകേന്ദ്രത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളെ വരെ ഇതു ബാധിക്കും. ലോകത്തെ മൊത്തം ഭൂകമ്പങ്ങളില്‍ പത്തു ശതമാനവും സംഭവിക്കാന്‍ സാധ്യതയുള്ള ആല്പിന്ഹിമാലയന് ബെല്‍റ്റുകളിലാണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നതെന്ന് ന്യൂഡല്‍ഹി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് പി.ആര് വൈദ്യയും പറഞ്ഞു. ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, വടക്കേ ഇന്ത്യ എന്നിവയിലൂടെ വന്ന് നേപ്പാളില്‍ തിരിഞ്ഞ് ജമ്മുകശ്മീര്‍, അഫ്ഗാനിസ്ഥാന്, മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലെത്തുന്നതാണ് ആല്പിന്ഹിമാലയന് ബെല്‍ററ്.
നേരത്തെ നേപ്പാളില്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. ആഗോള ഭൗമ ശാസ്ത്രദ്ഞരും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് എപ്പോഴുണ്ടാകുമെന്ന് പ്രവചിക്കാന്‍ ഇവര്‍ക്കും കഴിഞ്ഞിരുന്നില്ല.
Discussion about this post