മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടപ്പെട്ടത് ഷവോമി എന്ന അന്താരാഷ്ട്ര മൊബൈല്‍ കമ്പനിയുടെ 15,000 കോടി രൂപയുടെ നിക്ഷേപം. കേരളത്തില്‍ മൂന്ന് ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വേണ്ട ചര്‍ച്ചകളും മറ്റും ഷവോമിയുമായി നടത്തിയില്ല. ഇതുമൂലം ഈ ഫാക്ടറികള്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നടത്താനാണ് കമ്പനിയുടെ പദ്ധതി.
പതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതിയായിരുന്നു ഇത്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നടത്താനിരിക്കുന്ന ഫാക്ടറികളിലെ ജീവനക്കാരില്‍ 95 ശതമാനം പേരും സ്ത്രീകളാണ്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗയമായാണ് ഷവോമിയുടെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് പറ്റുന്ന സമയവും മനു കുമാര്‍ ജെയിന്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിനെപ്പറ്റി അധികൃതര്‍ അറിയിപ്പൊന്നും നടത്തിയിരുന്നില്ല.
പദ്ധതിയുമായി അടുത്ത് ബന്ധമുള്ളവര്‍ ഈ സംഭവ വികാസങ്ങളെ ദുഃഖത്തോടെയാണ് കാണുന്നത്. ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയെപ്പറ്റി വേണ്ട വിധം മനസ്സിലാക്കാത്തതാവും ഇങ്ങനെയൊക്കെ നടക്കാന്‍ കാരണമെന്ന് അവര്‍ വിലയിരുത്തുന്നു.
ഷോമി (MI) ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. അതിനായി തമിഴ്‌നാട്ടിലും ആന്ധ്രായിലുമായി രണ്ടു ഫാക്ടറികൾ ഫോക്സ്കോൺ…
Posted by Robin Alex Panicker on Monday, April 9, 2018
Discussion about this post