തൃശൂര്‍: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ളാമായി മതം മാറിയ മുന്‍ ബൈബിള്‍ പണ്ഡിതനും സ്കൂള്‍ അദ്ധ്യാപകനുമായ ഇ.സി. സൈമണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിന് വിട്ട് കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം ഇസ്ളാമിക ആചാരപ്രകാരം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാരകാതിയോളം മഹല്ല് കമ്മറ്റിയുമായി ഉണ്ടായ തര്‍ക്കം മൂലം രണ്ടര മാസത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമം ഇട്ടാണ്് കോടതിയുടെ ഉത്തരവ്.
ജനുവരി 27 നാണ് സൈമണ്‍ മാസ്റ്റര്‍ മരിക്കുന്നത്. മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ ആഗ്രഹ പ്രകാരംകുടുംബാംഗങ്ങള് തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിരുന്നു. എന്നാല്‍ മതം മാറിയ സാഹചര്യത്തില്‍ ഇസ്ളാമിക ആചാരം അനുസരിച്ച് മഹല്ല് ജമാ അത്ത് പള്ളി കബര്‍സ്ഥാനില്‍ അടക്കം ചെയ്യണമെന്ന് തൃശൂര്‍ ജില്ലയിലെ കാരകാതിയോളം മഹല്ല് കമ്മറ്റി കോടതിയെ സമീപിച്ചതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു. എതിര് കക്ഷികളായ ഭാര്യയും മക്കളും വ്യാജരേഖ ഉണ്ടാക്കിയാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുത്തത് എന്നാരോപിച്ച് ആയിരുന്നു മഹല്ല് കമ്മറ്റി കോടതിയില്‍ എത്തിയത്.
കാതിയാളം മഹല്ല് ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുള്‍ മജീദ്, ശമീര്‍ മുളക്ക പറമ്പില്‍ തുടങ്ങിയവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സൈമണ്‍ മാസ്റ്റര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവ് മുതലെടുത്ത് വ്യാജരേഖ ഉണ്ടാക്കിയെന്നും മഹല്ല് കമ്മറ്റി ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ വ്യാജരേഖ ഉണ്ടാക്കിയതിന് തെളിവില്ലെന്നും ഔദ്യോഗിക രേഖകളിലെല്ലാം സൈമണ്‍ മാസ്റ്റര്‍ എന്നാണ് തുടങ്ങുന്നതെന്നും അനാട്ടമി ആക്ട് പ്രകാരം മൃതദേഹം മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാന്‍ അടുത്ത ബന്ധുക്കളുടെ സമ്മതം മാത്രം ഉണ്ടായാല്‍ മതിയെന്നും നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. മതം മാറി ജമാ അത്തെ ഇസ്ളാമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും സൈമണ്‍ മാസ്റ്റര്‍ തന്റെ കുടുംബക്കാരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.
Discussion about this post