ഡല്‍ഹി:ഏറെക്കാലമായി പാക്കിസ്ഥാന് തടസ്സപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്യും. ജമ്മുകശ്മീരില്‍ ബന്ദിപ്പോരയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗുരേസിലെ ജലവൈദ്യുത പദ്ധതിയായ കിഷന്‍ഗംഗ മെയ് ആദ്യവാരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
കിഷന്‍ഗംഗ നദിക്ക് കുറുകെ അണകെട്ടി വെള്ളത്തിനെ ഭൂഗര്‍ഭ ടണലിലൂടെ വഴിതിരിച്ചുവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇത്. ഇതിനെ ഏറെക്കാലമായി പാക്കിസ്ഥാന് തടസം സൃഷ്ടിക്കുകയായിരുന്നു. ഇതിനെ അവഗണിച്ച് കൊണ്ടാണ കേന്ദ്രസര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
23.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെയാണ് നദീജലം കൊണ്ടുപോകുന്നത്. പ്രതിവര്‍ഷം 171.3 കോടി യൂണിറ്റ് വൈദ്യുതിയാണ് പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 12 ശതമാനം ജമ്മുകശ്മീരിന് അവകാശപ്പെട്ടതാണ്. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ നിര്‍മാണ ചുമതല.. 330 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇത്. 37 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് കിഷന്‍ഗംഗ നദിക്ക് കുറുകെ ഇതിനായി നിര്‍മിച്ചിരിക്കുന്നത്.. 110 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഏപ്രിലില്‍ ജനറേറ്റര്‍ കമ്മീഷനിങ് പൂര്‍ത്തിയാക്കിയിരുന്നു.
നാലുവര്‍ഷമായി സിന്ധുനദീജലക്കരാറിന്റെ പേരുപറഞ്ഞ് ഈ പദ്ധതി പാകിസ്താന് തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. തര്‍ക്കം അന്താരാഷ്ട്ര കോടതിവരെയെത്തി. ഒടുവില്‍ 2013 ല്‍ ഇന്ത്യയ്ക്ക് അനുകൂലമായി കോടതി വിധി വന്നതോടെ പദ്ധതിക്ക് പുതുജീവന്‍ വെച്ചു.
തങ്ങളുടെ നീലം-ഝലം ജലവൈദ്യുത പദ്ധതിയുടെ ശേഷിയെ ബാധിക്കുമെന്ന് പറഞ്ഞാണ് പാകിസ്താന് പദ്ധതിക്കെതിരേ രംഗത്ത് വന്നിരുന്നത്. പാക് പദ്ധതിയെ ബാധിക്കാത്ത തരത്തില്‍ കിഷന്‍ഗംഗ അണക്കെട്ടില്‍ നിന്ന് ജലം നല്കിക്കൊണ്ടിരിക്കണമെന്ന ഉപാധിയിലാണ് ഇന്ത്യയ്ക്ക് അന്താരാഷ്ട്ര കോടതി അണക്കെട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയത്. 2007ല്‍ നിര്‍മാണം തുടങ്ങി 2016 ല്‍ പൂര്ത്തിയാകേണ്ടതായിരുന്നുവെങ്കിലും പാകിസ്താന്റെ എതിര്‍പ്പ് മൂലം ഇത് നീണ്ടുപോകുകയായിരുന്നു. 5750 കോടി ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
Discussion about this post