കൊച്ചി: തൃശ്ശൂര്‍ റേഞ്ച് ഐ.ജി ടി.ജെ ജോസ് കോപ്പിയടിച്ചതിന് തെളിവില്ലെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനെ തുടര്‍ന്ന് ഐജിയെ പരീക്ഷ ഹാളില്‍ നിന്ന് ഇന്‍വിജിലേറ്റര്‍ പുറത്താക്കിയ സംഭവം ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് നിയമിച്ച അന്വേഷണ കമ്മീഷനാണ് ഐജിയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.
കോപ്പിയടിച്ചതിന് തെളിവില്ലെന്ന് ഉത്തരമേഖല ഡിഐജി ശങ്കര്‍ റെഡ്ഢി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഐജി എഴുതിയ അഞ്ച് പേപ്പറുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഉത്തരകടലാസില്‍ ധാരാളം തെറ്റുകളുണ്ട്. കോപ്പിയടിച്ചുവെങ്കില്‍ അങ്ങനെ ഉണ്ടാവുമായിരുന്നില്ല, തുണ്ട് കടലാസ് നോക്കി എഴുതി എന്നാണ് ഇന്‍വിജിലേറ്റര്‍ നല്‍കിയ മൊഴി. എന്നാല്‍ തുണ്ട് പിടിച്ചെടുക്കാന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐജി ഉള്‍പ്പെട്ട കേസായതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും ഉത്തരമേഖല ഡിഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
കളമശേശരിയിലെ സെന്റ് പോള്‍സ് കോളേജില്‍ എല്‍എല്‍എ പരീക്ഷയ്ക്കിടെയാണ് ഐജിയെ കോപ്പിയടിച്ച് പിടിച്ചത്. കോപ്പിയടിയ്ക്ക് ഉപയോഗിച്ച തുണ്ട് ഇന്‍വിജിലേറ്റര്‍ക്ക് കൈമാറിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന്തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസിനെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പകരം നിയമനം നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്നും ഇരുവരും അറിയിച്ചു. ക്രൈം ബ്രാഞ്ച് , സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.
Discussion about this post