ഇടയ്ക്കിടെ നടത്തുന്ന ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ യൂറോപ്പിന്റെ സ്വസ്ഥത നശിപ്പിക്കുന്ന ഭീകരര്‍ ഏറ്റവുമൊടുവില്‍ ഭയം വിതച്ചത് ഫ്രാന്‍സിലാണ്. തെക്കന്‍ ഫ്രാന്‍സിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ലാ സെയ്നെ സുര്‍ മെറിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ അള്ളാഹു അക്ബര്‍ എന്നുവിളിച്ചുകൊണ്ട് ഒരു യുവതി രണ്ടുപേരെ കുത്തിവീഴ്ത്തുകയായിരുന്നു. ബില്ലടയ്ക്കാന്‍ കാത്തുനിന്ന ഒരു യുവാവിനും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന യുവതിക്കുമാണ് കുത്തേറ്റത്. ഇരുവരുടെയും നില ഗുരുതരമല്ല. ഫ്രഞ്ച് പൗരത്വമുള്ള 24-കാരിയാണ് ആ്ക്രണം നടത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍തന്നെയാണ് യുവതിയെ കീഴ്പ്പെടുത്തിയത
ഒറ്റപ്പെട്ട സംഭവമാണിതെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു. പിടിയിലായ യുവതിയുടെ മനോനിലയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ബെർണാഡ് മാർഷൽ പറഞ്ഞു. ഭീകരാക്രമണമാണോ നടന്നതെന്ന കാര്യവും ഇപ്പോൾ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളുമായി യുവതിക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
അത്തരം ബന്ധം സ്ഥാപിക്കാനുള്ള തെളിവുകളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി യുവതിയുടെ വീട്ടിൽ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വാക്കേറ്റമോ പ്രകോപനമോ കൂടാതെയാണ് യുവതി സൂപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പാരീസിനടുത്ത് കഴിഞ്ഞമാസമുണ്ടായ സമാനമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രാൻസിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരിൽ ചാർളി ഹെബ്ദോ മാസികയുടെ ഓഫീസിൽ ഭീകരാക്രമണം നടന്നത് 2015 ജനുവരിയിലാണ്. അതിനുശേഷമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ ഫ്രാൻസിൽ മാത്രം 240 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
Discussion about this post