പാട്ടക്കരാര്‍
1943 ആഗസ്ത് 23-നാണു കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ ദേവസ്വത്തിന്റെ കീഴിലുള്ള 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി പാട്ടത്തിന് നല്കി. 60 വര്‍ഷമായിരുന്നു പാട്ടക്കാലവധി. കോട്ടയത്തെ തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമന് മകന് ചെറിയാനാണ് പാട്ടത്തിന് നല്‍കിയത്.
റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്.
പട്ടക്കാലാവധിയിലെ ആദ്യ 30 വര്‍ഷം, 350 രൂപ പ്രതിവര്‍ഷം എന്ന നിലയിലും , പിന്നീടുള്ള 30 വര്‍ഷം പ്രതിവര്ഷത്തിനു 500 രൂപ പ്രകാരവും പാട്ടം നിശ്ചയിച്ചു. 2003 ആഗസ്ത് 25നായിരുന്നു കാലാവധി അവസാനിക്കുന്നത്. ഇതിന് ശേഷം ശേഷം പാട്ടക്കാര്‍ക്കു ഭൂമിയില്‍ ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നതു ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു.
പാട്ടക്കരാറിനെ മറി കടന്ന് ഭൂമി സ്വന്തമാക്കാന്‍ ശ്രമങ്ങള്‍-
എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച മനോരമ കുടുംബത്തിന്റെ യങ്ങ് ഇന്ത്യ എസ്റ്റേറ്റ് അതിനു ശേഷം ഭൂമി സ്വന്തമാക്കാനാനുള്ള ശ്രമം തുടങ്ങി.
ഇതിനായി ഭൂമിയുടെ പേരില്‍ സ്വന്തം കരമടയ്ക്കുകയും പട്ടയത്തിന് അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ 1978 ഒക്ടോബര്‍ 20നു മലപ്പുറം ഡപ്യൂട്ടി കളക്ടര്‍ ഇവരുടെ പട്ടയ അപേക്ഷ തള്ളി. ബലനൂര്‍ പ്ലാന്റേഷന് മാനേജര്‍, തയ്യില്‍ എസ്റ്റേറ്റ് മേരി മാമ്മന്‍, സാറാ മാമ്മന്‍, ഓമന മാമ്മന്‍, ജേക്കബ് മാത്യു, മീരാ ഫിലിപ്പ്, ശാന്തമ്മാ മാമന്, അനു മാമ്മന്‍ എന്നിവരാണ് പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്.
തയ്യില്‍ മാമ്മന്‍ കുടുംബത്തിന്റെ നീക്കത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍
കാരാര്‍ വ്യവസ്ഥ പാലിക്കാതെ പാട്ടം കൃത്യമായി അടയ്ക്കാതിരുന്ന മനോരമ കുടുംബത്തിനെതിരെ , കാലാവധിക്കു ശേഷം കരാര്‍ പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്കി. തുടര്‍ന്നു 2002 ഒക്ടോബര്‍ 30നു ക്ഷേത്രം സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ്, ഇവരുടെ വാദം സത്യമാണെന്ന് കണ്ടെത്തി. ക്ഷേത്രഭൂമി തിരികെ ലഭിയ്ക്കാനായി ഭാരവാഹികള്‍ പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് വി.എസ് പത്രത്തിന്റെ മറവില്‍ മനോരമ ക്ഷേത്രഭൂമി കയ്യേറ്റം നടത്തുകയാണെന്ന് ആരോപിച്ചു.
പിന്നീട് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്യായമായി കൈവശം വച്ച ഭൂമി ക്ഷേത്ര ഭാരവാഹികള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഏറനാട് അഡീഷനല്‍ തഹസില്‍ദാര്‍ വി കെ സുരേന്ദ്രന് ഭൂമിയില്‍ നിന്നു ഒഴിയാന്‍ കൈയേറ്റക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എതിര്‍ഭാഗം ഹൈക്കോടതിയില്‍ നിന്നു സ്റ്റേ സമ്പാദിച്ചു. വര്‍ഷങ്ങള്‍ നീണ്ട വാദത്തിന് ശേഷം ഭൂമി സര്‍ക്കാരിന് തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. പിആര്‍ രാമചന്ദ്ര മേനോന്, ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. കോടതിവിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു. കൈവശഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതും നീക്കുന്നതും തടഞ്ഞ കോടതി ഭൂമി രൂപഭേദം വരുത്തരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് സുപ്രിം കോടതിയെ സമീപിക്കാനാവില്ല എന്ന് കൂടി വ്യക്തമായതോടെ മാമ്മന്‍ കുടുംബത്തിന് മറ്റ് വഴികളൊന്നും തന്നെയില്ല.
സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള പന്തല്ലൂര്‍ ക്ഷേത്ര ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തെ സാമൂതിരി കുടുംബം അനുകൂലിച്ചിരുന്നു.
Discussion about this post