നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു നികുതി റിട്ടേണ്‍ പുന:പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കോണ്ഗ്രെസ് നേതാക്കളായ സോണിയ ഗാന്ധിയും , രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹര്‍ജ്ജി ഡല്‍ഹി ഹൈക്കോടതി തള്ളി .
നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസ്സോസിയേറ്റഡ ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഇരുവരുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു . ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം .
2011-2012 വര്‍ഷത്തെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ്ന്റെ വരുമാനം ഇരുവരും ബോധിപ്പിച്ചട്ടില്ല എന്നതാണ് ആരോപണം .
യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ഭൂരിഭാഗം ഓഹരികളും സോണിയുയുടെയും രാഹുലിന്റെയും പേരിലാണ് . 2010 മുതല്‍ രാഹുല്‍ ഗാന്ധി യങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ.ഡയറക്ടര്‍ പദവി വഹിച്ചിരുന്നെന്ന കാര്യം രാഹുല്‍ മറച്ചു വെച്ചിരുന്നു എന്നാണു ആദായനികുതി വകുപ്പ് ചൂണ്ടി കാട്ടുന്നത് .
ഇക്കാര്യവും കമ്പനിയിലെ ഓഹരികളുടെ കാര്യവും പരിഗണിക്കുമ്പോള്‍ രാഹുലിന്റെ വരുമാനം 2011-12 ലില്‍ 2.49.15 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു . എന്നാല്‍ യങ് ഇന്ത്യ എന്നത് ചാരിറ്റി സ്ഥാപനമാണെന്നും ആദായനികുതി വകുപ്പ് ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ന്യായീകരണം .
യങ് ഇന്ത്യന്റെ 90.25 കോടി രൂപ വകമാറ്റാൻ രാഹുലും സോണിയയും മറ്റും ഗൂഢാലോചന നടത്തിയെന്നുകാട്ടി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ കേസും വിചാരണക്കോടതിയുടെ മുന്‍പാകെ വന്നിരുന്നു .
Discussion about this post