അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ 72–ാംസ്ഥാനത്തുള്ള എല്സാല്വോദോറിനെതിരെ ശക്തരായ ബ്രസിലിനു തകര്‍പ്പന്‍ ജയം . എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബ്രസീൽ എൽസാൽവദോറിനെ പരാജയപ്പെടുത്തിയത് .
മറ്റൊരു മത്സരത്തില്‍ അര്‍ജെന്റീനയെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു .
ബ്രസീലിനായി റിച്ചാർലിസൺ ഇരട്ടഗോൾ നേടി. 16 , 50 മിനിറ്റിലായിരുന്നു ഗോളുകള്‍ ബ്രസീലിന്റെ മഞ്ഞജേഴ്സിയില്‍ ആദ്യമായി ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ച റിച്ചാര്ലിസന് പരിശീലകന് ടിറ്റെ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു .
നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നും ഗോള്‍നേടി ക്യാപ്റ്റന്‍ നെയ്മാറാണ് ഗോളടിയ്ക്ക് തുടക്കം കുറിച്ചത് .
ഫിലിപ്പെ കുടീഞ്ഞോ (30), മാർക്വീഞ്ഞോസ് (90) എന്നിവരാണ് മഞ്ഞപ്പടയുടെ മറ്റു ഗോളുകൾ നേടിയത് .
Discussion about this post