കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇനി വൈകിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് വൈകുന്നതിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടിയ മൊഴികളിലെ വൈരുദ്ധ്യം തീര്‍ന്നുവെന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത്. പരാതിയില്‍ ആദ്യം കന്ാസ്ത്രി ബലാത്സംരം എന്ന് പറഞ്ഞിരുന്നില്ല എന്നിങ്ങനെയുള്ള വൈരുദ്ധ്യങ്ങളും അവസാനിച്ചുവെന്നാണ് സൂചന. രണ്ടാം ഘട്ട ചോദ്യംചെയ്യലിന് പിറകെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണസംഘം സൂചന നല്കുന്നു. ഈ മാസം 19ന് മുമ്പ് കേരളത്തിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് അന്വേഷണസംഘം ബിഷപ്പിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഇതിനിടെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്തുവന്നു. കന്യാസ്ത്രീയെ ബിഷപ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കന്യാസ്ത്രീയെ തടങ്കലില്‍വെച്ച് 13 തവണ ബിഷപ്പ് പീഡിപ്പിച്ചു. പീഡനവിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്യായമായി തടങ്കല്‍ വെച്ചു( 342), ബലാത്സംഗം(376), പ്രകൃതിവിരുദ്ധ പീഡനം(377), ഭീഷണിപ്പെടുത്തി ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക(506 ) എന്നീ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്.
കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ ഉപാധികളുമായി ബിഷപ്പിന്റെ അഭിഭാഷകന് രംഗത്തെത്തിയിരുന്നു. ചോദ്യം ചെയ്തു വിട്ടയക്കാനാണ് പൊലീസ് നീക്കമെങ്കില്‍ സഹകരിക്കുമെന്നായിരുന്നു അഭിഭാഷകന് മന്ദീപ് സിംഗ് സച്ച്ദേവ് ഒറു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
കന്യാസ്ത്രി നല്കിയ ബലാത്സംഗ പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് പറയുന്നു. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടീസ് ലഭിച്ചാല്‍ ഹാജരാകും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് മന്ദീപ് സിംഗ് സച്ച്ദേവ് പറഞ്ഞു.
Discussion about this post