രാജ്യത്തെ മുസ്ലീം സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ഏത് അര്‍ധരാത്രിയിലും തന്നെ സമീപിക്കാമെന്ന് മുസ്ലീം നേതാക്കള്‍ക്ക് പ്രധാന മന്ത്രിയുടെ ഉറപ്പ്. അഖിലേന്ത്യാ ഇമാം സംഘടനയുടെ നേതാവ് ഉമര്‍ അഹമ്മദ് ഇല്ല്യാസി അടക്കമുള്ള 30 മുസ്ലീം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനം. സമുദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ല എന്നും മതത്തിന്റെ ഭാഷ താന്‍ സംസാരിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലീം മത വിശ്വാസികളുടെ ഷബി ബാരാത് ആഘോഷങ്ങളുടെ ഭാഗമായാണ് മോദി നേതാക്കളുമായി കുടിക്കാഴ്ച നടത്തിയത്.
ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസത്തോടെയുള്ള രാഷ്ട്രീയം രാജ്യത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിവച്ചു. വികസനവും തൊഴില്‍ ഉറപ്പുമാണ് ഇവ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗമെന്നും ഇവ സാധ്യമാക്കുന്നതിലാണ് താന്‍ ശ്രദ്ധ കേ ന്ദ്രീകരിക്കുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രധാനമന്ത്രിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വോട്ട് ബാങ്കിന്റെ പേരിലുള്ള വിഭജന രാഷ്ട്രീയത്തെ എതിര്‍ക്കുന്നതായും കൂടിക്കാഴ്ചയ്ക്കു ശേഷം മുസ്ലീം നേതാക്കള്‍ അറിയിച്ചു. ഒരു കൈയ്യില്‍ ഖുര്‍ആനും മറുകൈയ്യില്‍ കമ്പ്യൂട്ടറും ഉള്ള മുസ്ലീം യുവത്വമെന്ന മോദിയുടെ സങ്കല്പത്തെ നേതാക്കള്‍ പ്രശംസിച്ചു. ഹിന്ദു എന്നോ മുസ്ലീം എന്നോ വേര്‍തിരിച്ചുള്ള നീക്കങ്ങളെ എതിര്‍ക്കുമെന്നും ഇന്ത്യക്കാര്‍ എന്ന പേരില്‍ മാത്രം ഒന്നിക്കാനായി പ്രവര്‍ത്തിക്കുമെന്നും മോദി ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.
ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍, ബംഗലൂരു, ഗുജറാത്ത്, ജയ്പൂര്‍, മീററ്റ്, പട്ന എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ഇമാമുകള്‍ എന്നിവര്‍ക്കു പുറമേ കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post