കാളിയമ്പി -In Facebook
മനുഷ്യാവകാശക്കമ്മീഷനും പോലീസ് അട്രോസിറ്റീസ് കമ്മീഷനും നൂറായിരം ചാനലുകളും കോണകത്തിന്നടിയില് വരെ വയ്ക്കാവുന്ന കാമറകളും ഒന്നും അന്നില്ലായിരുന്നു. സോഷ്യല്‍മീഡിയ പോയിട്ട് ടെലിഫോണ്‍ പോലുമില്ലാത്ത സമയമായിരുന്നു.
ദശലക്ഷം പേരെയെങ്കിലും ചുമ്മാ ടൈംപാസിനു കൊന്നുതള്ളിയ സ്റ്റാലിനെന്ന സൈക്കോപാതിന്റെ അടിമകളായി ഭരണം തുടങ്ങിയ ഒരു കുടുംബവാഴ്ച കൊടും ക്രൂരമായ സോവിയറ്റ് യൂണിയന് എന്ന സാമ്രാജ്യത്തിന്റെ ശീതയുദ്ധകാലത്തെ ജനമര്ദ്ദനരീതികളുടെ സകല കൊള്ളരുതാഴികകളും പഠിച്ച് സ്വന്തം ജനതയുടെ മുകളില്‍ പ്രയോഗിയ്ക്കാന്‍ വെമ്പി നിന്ന സമയം.
കേജീബീയില് നിന്ന് നേരിട്ട് ട്രെയിനിങ്ങ് കിട്ടിയ സാറന്മാര് മുതല്‍ എം ബി ബി എസ് ഡ്രോപ്പൗട്ടുകളായ ജയറാം പടിയ്ക്കലിനെപ്പോലെയുള്ളവര് ഒന്നാംവര്‍ഷ അനാറ്റമി ഡിസക്ഷന്‍ ടേബിളിലെ ഫോര്‍മാലിനില്‍ ദ്രവിച്ചുതുടങ്ങിയ പേശികളാണ് ജീവനുള്ള മനുഷ്യര്‍ക്കുമെന്ന നിലയില്‍ അതിനെയോരോന്നിനെയായി അടര്‍ത്തിയെടുക്കാന്‍ കക്കയം പോലെയുള്ള ക്യാമ്പുകളില്‍ മര്‍ദ്ദനമുറകളുടെ ബൂട്ടീക് നടത്തിയിരുന്ന കാലം.
പുല്ലുവിലയാണ് നല്‍കിയത്.
കല്ലച്ചിലടിച്ച ‘കുരുക്ഷേത്രം’ ഇന്നാട്ടിലെ ഓരോ മൂലയിലുമെത്തിച്ചിരുന്നു. ഭാരതമാതാവിനെ ഫാസിസത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുയര്ത്തുമെന്ന് ഓരോ മൂലകളിലും യോഗങ്ങള്‍ കൂടിയിരുന്നു. കണ്ണു തെറ്റിയാല്‍ പിടിച്ചു പോലീസിനുകൊടുക്കാന് വെമ്പിനിന്ന, അതുകഴിഞ്ഞുവന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ജയിയ്ക്കാനും വേണ്ട ശക്തിയുണ്ടായിരുന്ന കോണ്ഗ്രസ്സ്കമ്യൂണിസ്റ്റ് മുന്നണിയുടെ നേതാക്കള്‍ക്കും അണികള്‍ക്കും മുന്നിലൂടെത്തന്നെ നിവര്‍ന്ന് നിന്ന് അടിയന്തിരാവസ്ഥയ്ക്കെതിരേ മുദ്രാവാക്യം മുഴക്കിയിരുന്നു. അറസ്റ്റ് വരിച്ചിരുന്നു.
കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞവര്‍ മാത്രമല്ല…അക്കൂട്ടത്തിനിന്നും ഒരു വ്യത്യാസവുമില്ല, പക്ഷേ ഒരുത്തിയേയും ഒരു വാറോലകളേയും സെന്‍സര്‍ഷിപ്പ് ഉമ്മാക്കികളേയും വകവയ്ക്കാതെ നിവര്‍ന്ന് നിന്ന് തനിയ്ക്ക് പറയാനുള്ളത് മുഖത്തുനോക്കിവിളിച്ചുപറഞ്ഞ Rajasekhara Panicker സാറിനെപ്പോലുള്ള ധീരന്മാരെ സംഭാവനനല്‍കിയിരുന്നു അന്നാ പ്രസ്ഥാനം.
കേന്ദ്ര ഭരണവും എന്തിന് ഒരു സംസ്ഥാന ഭരണവും പോയിട്ട് നേരേ ചൊവ്വേ ഒരു എം പീ പോലുമില്ലാതിരുന്ന സമയത്ത്… 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ രണ്ട് മാസം തുടര്‍ച്ചയായി സത്യഗ്രഹം നടത്തി. ഒന്നരലക്ഷത്തോളം പേര് ഇന്ത്യയിലാകെ സത്യഗ്രഹത്തില്‍ പങ്കെടുത്തു. കേരളത്തില്‍ എണ്ണായിരത്തോളം പേരാണ് സത്യഗ്രഹത്തില്‍ പങ്കെടുത്തത് . 4645 പേര് രണ്ട് മാസം കൊണ്ട് അറസ്റ്റ് വരിച്ചു.
അന്ന് സത്യഗ്രഹം നടത്തി അടി വാങ്ങി, എല്ലും പേശികളും ആന്തരാവയങ്ങളും തകര്‍ക്കുന്ന അതിക്രൂരമായ മര്‍ദ്ദനം സഹിച്ച് ജയില്‍ നിറച്ചവരുടെ ഓര്‍മ്മകള്‍ക്ക് മുകളിലിരുന്നാണ് ഞങ്ങളിന്ന് യാത്രചെയ്യുന്നത്.
സ്റ്റാസിയെ വിട്ട് ഓരോ മനുഷ്യരുടേയും അടിവസ്ത്രം സ്പെസിമെന്‍ എടുത്ത് മണപ്പിച്ച് പിടിയ്ക്കാന്‍ നായകളെ ട്രെയിനിങ്ങ് കൊടുത്തിരുന്ന കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്റെ പ്രത്യയശാസ്ത്രമുണ്ടാക്കിവച്ച മതില് ഒരൊറ്റ രാത്രിയിലാണ് ഇടിച്ചുപോളിച്ചുകളഞ്ഞത്.
പതിനെട്ടക്ഷൗഹിണികളല്ല, പതിനായിരമക്ഷൗഹിണിയും ലക്ഷം ടാങ്കും ഭൂമിയെ പലതവണ ചുടാനുള്ള ആണവായുധവുമുള്ള, എത്രയോ ദശലക്ഷം സ്വന്തം പൗരന്മാരെ കൊന്നുതള്ളി ആ ശവങ്ങള്‍ക്ക് മുകളില്‍ പണിതുയര്‍ത്തിയ ഭീമന് ബിംബങ്ങളുടെ ചോവിയറ്റ് യൂണിയന് നാലു റോസാപ്പൂക്കളുടെ മുന്നില്‍ ഒരു സുപ്രഭാതത്തില്‍ തകര്‍ന്ന് വീണു.
പിന്നല്ലേ നിന്റെ പിണറായിമുതല് പിണറായിവരെ ഇപ്പോള്‍ കുറേ മതഭീകരവാദികളേയും ചേര്‍ത്ത് പുളയ്ക്കുന്ന ‘പാര്‍ട്ടി’!
തകര്‍ന്ന് തരിപ്പണമായ ഒരു പ്രത്യയശാസ്ത്രവും അതേക്കാള്‍ തകര്‍ന്ന ഭരണവും വച്ച് കുറെ അടിമപ്പോലീസന്മാരേയും മുന്നില്‍ നിര്‍ത്തി നീ എത്രനാള്‍ കളിയ്ക്കുമെന്ന് നോക്കട്ടെ.
ഇന്നാട്ടിലെ പോലിസ് ഫോഴ്സിനെ മുഴുവനായുമിറക്കി ശബരിമലയില്‍ നിര്‍ത്തിയാലും അതിനുമുന്നില്‍ നിന്ന് പതിനെട്ടു തിരുപ്പടികള്ക്കും ശരണം മുഴക്കിത്തന്നെ ഇന്നാട്ടിലെ ധീരര്‍ പ്രതികരിയ്ക്കും വിജയാ.
നാല്‍പ്പത്തിയൊന്നു ദിവസവും ഉണ്ടാകും നിനക്ക് അറസ്റ്റ് ചെയ്യാന്‍ ശരണഘോഷം മുഴക്കി അവിടെ അയ്യപ്പന്മാര്. എണ്ണം കൂടിവരികയേയുള്ളൂ.
സ്വാമിശരണം.
മനുഷ്യാവകാശക്കമ്മീഷനും പോലീസ് അട്രോസിറ്റീസ് കമ്മീഷനും നൂറായിരം ചാനലുകളും കോണകത്തിന്നടിയിൽ വരെ വയ്ക്കാവുന്ന കാമറകളും…
Posted by Kaaliyambi on Saturday, November 24, 2018
Discussion about this post