ന്യൂഡൽഹി : റാഫേൽ ആരോപണങ്ങൾക്ക് പിന്നിൽ ബഹുരാഷ്ട്ര കോർപ്പറേറ്റുകൾ തമ്മിലുള്ള വൈരമാണെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. റാഫേൽ ഇടപാടിൽ ആരോപണമുന്നയിക്കത്തക്കതായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയുടെ വിധിയ്ക്ക് ശേഷവും കോൺഗ്രസ്സും അതിന്റെ ഭാഗമായ ചിലരും വീണ്ടും ആരോപണങ്ങളുന്നയിക്കുന്നുണ്ട്. റാഫേൽ ഇടപാടിൽ നഷ്ടം സംഭവിച്ച കരാർ ലഭിയ്ക്കാത്ത ബഹുരാഷ്ട്രക്കുത്തകകളെ സഹായിയ്ക്കാനാണെന്ന് മുൻപും ആരോപണമുയർന്നിരുന്നു.
“നമ്മളാരും അന്താരാഷ്ട്ര കോർപ്പറേറ്റ് യുദ്ധത്തിന്റെ ഭാഗമായി മാറരുത്. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിയ്ക്കുകയാണോ അതോ കോർപ്പറേറ്റ് യുദ്ധത്തിലെ കരുക്കളാവുകയാണോ നിങ്ങൾ ചെയ്യേണ്ടത് എന്ന് ആലോചിയ്ക്കണം“ നിർമ്മലാ സീതാരാമൻ ചോദിച്ചു. റാാഫേൽ ഇടപാടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു നിർമ്മലാ സീതാരാമൻ.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും യൂറോഫൈറ്റർ ടൈഫൂൺ എന്ന യുദ്ധവിമാനമുണ്ടാക്കുന്ന കമ്പനിയായ EADS നെയാണ് നിർമ്മലാ സീതാരാമൻ സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. 2012ൽ യൂപീഏ ഭരണകാലത്ത് ഈ വിമാനക്കമ്പനിയാണ് ഏറ്റവും കുറഞ്ഞ പണത്തിനു 126 വിമാനങ്ങൾക്കുള്ള ടെന്റർ പിടിച്ചത്. പക്ഷേ EADS കമ്പനി പ്രതിരോധ വിജിലൻസ് കമ്മീഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതുകൊണ്ട് കരാർ തള്ളുകയായിരുന്നു. അതുകാരണം 2012 മുതൽ ആഗോള പീ ആർ കമ്പനികളെ ഉപയോഗിച്ച് അവർ നടത്തുന്ന കോർപ്പറേറ്റ് യുദ്ധമാണ് റാാഫേൽ കരാറിന്റെ പേരിലുള്ള ആരോപണങ്ങളിൽ പ്രധാനമായ ഭാഗമെന്ന് മുൻപു തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
യൂപീഏ ഗവണ്മെന്റ് ഭാരതീയ വ്യോമസേനയ്ക്ക് അത്യന്താപേക്ഷിതമായ യുദ്ധവിമാനങ്ങൾ വാങ്ങാതെ നശിപ്പിച്ചുകളഞ്ഞ പത്തുകൊല്ലങ്ങൾ കണക്കിലെടുത്താൽ രാജ്യത്തിനു വൻ നഷ്ടമാണ് ഉണ്ടായതെന്ന് പ്രതിരോധവിദഗ്ദ്ധർ പറയുന്നു.
റാഫേൽ നല്ല യുദ്ധവിമാനമാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം വ്യോമസേനാതലവനെ ഒരു കള്ളൻ എന്ന് കോൺഗ്രസ്സ് പാർട്ടി വിളിച്ചു. പ്രധാനമന്ത്രി മോദിയേയോ ബീജേപീയേയോ അല്ല വ്യോമസേനാ തലവൻ നല്ലതെന്ന് പറഞ്ഞത് അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയുടെ പരിധിയിൽ വരുന്ന യുദ്ധവിമാനം നല്ലതാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നിട്ടുപോലും കോൺഗ്രസ്സ് അദ്ദേഹത്തിനെപ്പോലും ആരോപണങ്ങളിൽ കുരുക്കി. രാജ്യത്തിന്റെ താൽപ്പര്യമല്ല കോൺഗ്രസിനുള്ളതെന്ന് വ്യക്തമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
Discussion about this post