കൊൽക്കത്ത : ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലും കൂറ്റൻ റാലികൾ നടത്താൻ ബിജെപി. ബീജേപീ പ്രസിഡന്റ് അമിത്ഷാ ജനുവരി 22 മുതൽ 24 വരെ ബംഗാളിൽ അഞ്ച് റാലികൾ നയിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു റാലികളും നയിയ്ക്കും. ദേശീയ നേതാക്കളായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ് എന്നിവർ ബാക്കിയുള്ള റാലികൾ നയിക്കും .
ബംഗാളിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും റാലികൾ നടത്തുമെന്ന് ബീജേപീ വക്താവ് രാഹുൽ സിൻഹ അറിയിച്ചു. എല്ലാ ജില്ലാ ഘടകങ്ങളോടും ശക്തമായ പ്രചാരണം തുടങ്ങാൻ ബീജേപീ ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ് നിർദ്ദേശം നൽകി. സംസ്ഥാനം മുഴുവൻ ബൈക്ക് റാലികളും സൈക്കിൾ റാലികളും നടത്തുമെന്നും ഗൃഹസമ്പർക്കങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു,
അതിശക്തമായിത്തന്നെ കോൺഗ്രസ്സിനേയും തൃണമൂൽ കോൺഗ്രസ്സിനേയും എതിർത്ത് തോൽപ്പിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ്സ് എം പീ സൗമിത്ര ഖാൻ കഴിഞ്ഞദിവസം ബീജേപീയിൽ ചേർന്നിരുന്നു. ഇനിയും കൂടുതൽ നേതാക്കൾ തൃണമൂൽ വിട്ട് ബീജേപീയിൽ ചേരുമെന്നാണ് സൂചനകൾ.
Discussion about this post