കൊച്ചി : കെഎസ് ആർ ടി സി എം പാനൽ ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.ഒരു സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് എം പാനൽ ജീവനക്കാർക്ക് തിരിച്ചടിയായേക്കാം.
നിലവിൽ അവധിയിൽ ഉള്ളവരുടെ ഇവരം കെ എസ് ആർ ടി സി ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകൾ കണക്കാക്കാനാകൂ എന്നാണ് കെ എസ് ആർ ടി സി യുടെ വാദം. .എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചിരുന്നു. 3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്.
Discussion about this post