കൊച്ചി : ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗലുരു സ്വദേശി വി. രഞ്ജിത് ശങ്കറാണ് ഹരജി നൽകിയിരിക്കുന്നത്.
തന്ത്രിക്ക് നോട്ടീസ് നൽകിയത് ഹർജിക്കാരനടക്കമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതാണ്. ഇതിനായ കാരണം കാണിക്കൽ നോട്ടീസ് നിയമവിരുദ്ധമാണെന്നും ചൂണ്ടി കാട്ടിയാണ് ഹരജി
Discussion about this post