കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷൻ എന്നത് മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചത്തിലെ ആദ്യകാലങ്ങളിൽ നിന്ന് ഇപ്പോഴും അവശേഷിക്കുന്ന പശ്ചാത്തല വികിരണമാണ്. പ്രപഞ്ചത്തിന്റെ തുടക്കത്തെ പറ്റിയും മഹാവിസ്ഫോടനത്തിനെ പറ്റിയും വലിയ അറിവുകൾ തരാൻ പ്രാപ്തമായ കോസ്മിക് ബാക്ഗ്രൗണ്ട് റേഡിയേഷനെ പറ്റിയുള്ള പഠനം ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ്
പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള വികിരണങ്ങളിൽ ഒന്നാണ് കോസ്മിക് ബാഗ്രൗണ്ട് റേഡിയേഷൻ. സാധാരണ ദൂരദർശനികളിലൂടെ നോക്കുമ്പോൾ നക്ഷത്രങ്ങളും ആകാശഗംഗകളും തമ്മിലുള്ള സ്ഥലം തികഞ്ഞ ശൂന്യതയാണ് എന്നാണ് തോന്നുക. എന്നാൽ റേഡിയോ ടെലിസ്കോപ്പിലൂടെ നോക്കിയാൽ പശ്ചാത്തലത്തിൽ മൈക്രോവേവ് ആവൃത്തിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങൾ കൂടുതലായി ഉൾപ്പെട്ട ഒരു പശ്ചാത്തല വികിരണത്തെ കാണാനാകും.
ഈ പശ്ചാത്തലം വികിരണത്തിന് ആകാശഗംഗകളുമായോ നക്ഷത്രങ്ങളുമായോ ഒരു ബന്ധവുമില്ല.മഹാവിഷ്ഫോടന സമയത്ത് പ്രപഞ്ചത്തിൽ നിറഞ്ഞ പശ്ചാത്തല വികിരണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഇതാണ് കോസ്മിക് ബാഗ്രൗണ്ട് റേഡിയേഷൻ.
അർണോ പെൻസിയസ്, റോബർട്ട് വിൽസൺ എന്നീ രണ്ട് അമേരിക്കൻ ഭൗതികശാസ്ത്രജ്ഞർ 1940-കളിൽ കണ്ടെത്തിയ ഈ കോസ്മിക് ബാഗ്രൗണ്ട് വികിരണം 1978ലെ നോബൽ സമ്മാനത്തിന് അർഹമായിരുന്നു. ഈ കണ്ടെത്തലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് അടിത്തറ.
ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്റ്റ്രോണമി ആൻഡ് അസ്ട്രോഫിസിക്സ് എന്ന പൂനെയിലുള്ള ഗവേഷണ സ്ഥാപനത്തിലെ ഡോക്ടർ തരുൺ സൗരദീപ് എന്ന ഗവേഷകനാണ് ഈ ഗവേഷണത്തിന് ചുക്കാൻ പിടിക്കുവാൻ മുന്നിൽ നിൽക്കുന്നത്.
സിഎംപി ഭാരത് എന്നപേരിലുള്ള ഈ പദ്ധതി നടപ്പിലായാൽ കോസ്മിക് റേഡിയേഷൻ പഠിക്കുവാനുള്ള ഭാരതത്തിലെ ആദ്യത്തെ ഗവേഷണ സംരംഭമാകുമിത്. മഹാവിസ്ഫോടനത്തിനു ശേഷം ഉള്ള പ്രപഞ്ചത്തിലെ ആദ്യകാല സമയത്തുള്ള ക്വാണ്ടം ഗ്രാവിറ്റി, അതിതീവ്ര ഊർജ്ജ ഭൗതികശാസ്ത്രം എന്നിവയിലുള്ള ഗവേഷണത്തിൽ വൻമുന്നേറ്റം ഈ പദ്ധതി നടപ്പായാൽ ഭാരതത്തിൽ ഉണ്ടാകും. ന്യൂട്രിനോ ഭൗതികശാസ്ത്രത്തിലും തമോദ്രവ്യ ഭൗതികശാസ്ത്രത്തിലും പുതിയ ഗവേഷണങ്ങൾ നടക്കാൻ ഈ പദ്ധതി സഹായിക്കും.
ഐ എസ് ആർ ഓ ഈ പദ്ധതിയ്ക്ക് ധനസഹായം നൽകുമെന്നാണ് കരുതുന്നത്.
Discussion about this post