സബ് കളക്ടറെ അപമാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന് . തന്റെ വാക്കുകള്‍ സബ് കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നു എന്ന് എസ്. രാജേന്ദ്രന് പറഞ്ഞു . പറഞ്ഞ പരാമര്‍ശങ്ങളില്‍ തെറ്റില്ലെന്നാണ് ബോധ്യം . അവള് എന്ന് വിളിച്ചത് ബഹുമാനക്കുറവ് കൊണ്ടല്ല . ഭാര്യയെയും മകളെയും അവള് എന്ന് വിളിക്കാറുണ്ട് . അതില്‍ സബ്കളക്ടര്‍ക്ക് വേദന തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു . എന്നാല്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജേന്ദ്രന് എം.എല്‍.എ പ്രതികരിച്ചു.
മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞതിനെത്തുടർന്നാണ് എസ്. രാജേന്ദ്രൻ എംഎൽഎ സബ് കളക്ടർക്കെതിരെ രംഗത്തെത്തിയത് . കെട്ടിട നിര്‍മ്മാണത്തിനു സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടര്‍ക്ക് ബുധിയില്ലെന്നും ഐ.എ.എസ് കിട്ടിയെന്നു വെച്ച് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം .
മുതിരപ്പുഴയാറു കയ്യേറിയാണ് പഞ്ചായത്ത് അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നിയമങ്ങളും ഉത്തരവുകളും കാറ്റില്‍ പറത്തി പഞ്ചായത്ത് തന്നെ അനധികൃത നിര്‍മ്മാണം നടത്തുന്നത്.
ഇതിനിടെ അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പാശ്ചാതലത്തില്‍ സബ് കളക്ടര്‍ നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും .
Discussion about this post