നാഗ്പൂർ : മുംബൈ സ്ഫോടനക്കേസിലെ പ്രതി ഹനീഫ് സയ്യിദ് ജയിലിൽ മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് ഹനീഫ് സയ്യിദ്. നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ശനിയാഴ്ച്ച രാത്രി സുഖമില്ലാതായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2003 ൽ മുംബൈയിൽ നടന്ന ഇരട്ട സ്ഫോടനത്തിലെ പ്രതിയാണ് ഹനീഫ്. ഇയാൾക്കൊപ്പം മറ്റ് രണ്ടുപേരേയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
2003 ൽ മുംബൈയിലെ സാവേരി ബാസാറിലായിരുന്നു സ്ഫോടനം രണ്ട് ടാക്സികളിൽ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 52 പേരാണ് കൊല്ലപ്പെട്ടത്.244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ ഇ തൊയ്ബയായിരുന്നു സ്ഫോടനത്തിനു പിന്നിൽ.
Discussion about this post