സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മൂലധനശേഷി കൈവരിക്കുന്നതിനുമായി 12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കും .
റിസര്‍വ് ബാങ്കിന്റെ പോംപ്റ്റ് കറക്ടീവ് ആക്ഷന്‍ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്പ്പറേഷന് ബാങ്കിന് 9086 കോടിയും , അലഹബാദ് ബാങ്കിന് 6896 കൊടിയും നല്‍കുമെന്ന് ധനകാര്യസേവന വകുപ്പ് സെക്രടറി രാജീവ്കുമാര്‍ അറിയിച്ചു .
ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4638 കോടി , ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി , പിസിഐയുടെ കീഴിലുള്ള മറ്റ് നാല് ബാങ്കുകള്‍ക്ക് 12,535 കോടി , പഞ്ചാബ് നാഷണല്‍ ബാങ്കിന് 5908 കോടി , യൂണിയന് ബാങ്കിന് 4112 കോടി , ആന്ധ്രബാങ്കിന് 3256 കോടി , സിന്‍ഡിക്കേറ് ബാങ്കിന് 1603 കോടി എന്നിങ്ങനെ ധനസഹായം നല്‍കും
വായ്പ നൽകുന്നതിലും ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിലും പുതിയ നിയമനങ്ങൾക്കും പി.സി.എ. പട്ടികയിലുള്ള ബാങ്കുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും .
Discussion about this post