തിരുവനന്തപുരം വിമാനത്താവളം ‘ലേല നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല .ലേലം നടപടികൾ പുരോഗമിക്കുന്നത് കൃത്യമായ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കേന്ദ്ര മന്ത്രിസഭാ സെക്രട്ടറി തലത്തിൽ എടുത്ത നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടാപെടാനാകില്ലെന്നാണ് പ്രധാനമായും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.2018ൽ തന്നെ വിമാനതാവളം 50 വർഷത്തെ പാട്ടത്തിന് നല്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കി കഴിഞ്ഞു. കൃത്യമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പാട്ടത്തിന് സ്വകാര്യവത്ക്കരണത്തിന് അനുമതി നല്‍കിയതെന്നും തീരുമാനമെടുത്തതിൻ്റെ ഔദ്യോഗിക രേഖകൾ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ്
സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത്. ഇടപെടേണ്ട സാഹചര്യം ഉണ്ടായാൽ മാത്രം കോടതി ഇടപെടാമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. 2018 ഡിസംബർ 14ന് എയർപോർട്ട് സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് പുറത്തിറക്കിയത് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ജി. മഹേഷ്, പന്തളം സ്വദേശി ആഷിഖ് നിസാർ ഹസൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. പൊതുതാൽപര്യം പരിഗണിക്കാതെയുള്ള നടപടി തടയണമെന്നും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യമുന്നയിച്ചിരുന്നത് .
Discussion about this post