പ്രധാനമന്ത്രി ആവാസ് യോജന വഴി നഗരപ്രദേശങ്ങളിൽ 560695 പുതിയ വീടുകൾ പണിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയം പച്ചക്കൊടി കാട്ടി. നഗരപ്രദേശങ്ങളിൽ ജീവിയ്ക്കുന്ന പാവപ്പെട്ടവർക്ക് താങ്ങാവുന്ന ചിലവിൽ പാർപ്പിടസൗകര്യമെത്തിയ്ക്കുന്നതിനാണ് ഈ വീടുകൾ ഉപയോഗിയ്ക്കുക. ഇതിനോടകം 79ലക്ഷം വീടുകൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
2022ഓടെ ഇരുനൂറു ലക്ഷം വീടുകൾ നിർമ്മിയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2015ലാണ് ഈ പദ്ധതി തുടങ്ങിയത്. കേരളത്തിൽ ഇതിനകം പതിനായിരം വീടുകൾ ഈ പദ്ധതിയിൽ നിർമ്മിച്ചിട്ടുണ്ട്.
കേന്ദ്ര സാങ്ഷനിങ്ങ് ആൻഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ 43ആമത് യോഗത്തിലാണ് ഈ പുതിയ തീരുമാനമെടുത്തത്.
ഉത്തർപ്രദേശിൽ ഒരുലക്ഷത്തി എഴുപത്തൊമ്പതിനായിരവും ആന്ധ്രാ പ്രദേശിൽ ഒരു ലക്ഷത്തി പതിനായിരവും മഹാരാഷ്ട്രയിൽ ഒരുലക്ഷവും വീടുകളാണ് ഈ പദ്ധതി പ്രകാരം പണിപൂർത്തിയായത്. രാജ്യത്ത് കോടിക്കണക്കിനു ജനങ്ങളാണ് ഇതിനോടകം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.
Discussion about this post