യെദൂര്യപ്പയ്ക്കെതിരായ അഴിമതി ആരോപണം പച്ചക്കള്ളമെന്നും കോണ്‍ഗ്രസ് വ്യാജരേഖ ചമച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് . യെദൂര്യപ്പയുടേത് എന്ന പേരില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്ന ഡയറിയിലെ കൈപ്പട വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും എങ്കില്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളൂവെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
കോണ്‍ഗ്രസ് പരാജയ ഭീതി കൊണ്ടാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് . ഒരു കടലാസ് കഷ്ണം ഉയര്‍ത്തിക്കാണിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു .
അതേസമയം ആരോപണത്തിനു മറുപടിയുമായി ബി.എസ് യെദൂര്യപ്പ രംഗത്തെത്തി . നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ അത് അവസാനിച്ചതിനു സമാനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെതന്നെ ഇവ വ്യാജമാണെന്നു കണ്ടെത്തിയിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു.
തനിക്കെതിരേ ഇപ്പോഴുണ്ടായ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. പുറത്തുവന്ന രേഖകള്‍ വ്യാജമാണ്. മാനനഷ്ട കേസ് നല്‍കുന്നതിനായി നിയമ വിദഗ്ധരുമായി ആലോചിക്കും’- യെദ്യൂരപ്പ വ്യക്തമാക്കി.
Discussion about this post