ബിഷപ്പിനെതിരെയുള്ള ബലാത്സംഗ കേസിലെ സാക്ഷിയായ കന്യസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ . സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിനു നിര്‍ദ്ദേശം നല്കി . വിജയവാഡയില്‍ മാര്‍ച്ച് 31 നകം എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി വടക്കേയിലിനോട് നിര്‍ദേശിച്ചു .
ഉടന്‍ മഠം ഒഴിയണമെന്നും ജ്യോതിഭവനിലെ താമസം അനധികൃതമാണെന്നും സന്യാസിനി സഭ കത്തില്‍ പറയുന്നു . കന്യാസ്ത്രീയെ കൌണ്സിലിംഗ് ചെയ്യുന്ന സമയത്ത് പീഡനവിവരം അറിഞ്ഞിരുന്നു എങ്കില്‍ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ല എന്ന് കത്തില്‍ ചോദിക്കുന്നു . കന്യസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്കുന്നതില് വീഴ്ച വരുത്തിയ ലിസി വടക്കേല്‍ ചെയ്തത് കുറ്റം ആണെന്നും സന്യാസി സഭ പറയുന്നു .
ബിഷപ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിൽ മൊഴിമാറ്റാൻ കടുത്ത മാനസിക പീഡനമെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കൽപ്പനയെന്നും സിസ്റ്റര്‍ തുറന്ന് പറഞ്ഞു . പോലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ലിസി വടക്കേല്‍ ആരോപിക്കുന്നു .
എന്നാല്‍ സിസ്റ്റർ ലിസി വടക്കേലിന്റെ ആരോപണങ്ങൾ തള്ളി എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ രംഗത്തെത്തിയിരുന്നു . സിസ്റ്റർ ലിസി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മറ്റ് സന്യാസിനികള്‍ക്ക് നല്കുന്ന എല്ലാ സൗകര്യങ്ങളും ലിസിയ്ക്ക് നല്‍കുന്നുണ്ട് എന്നും . ബിഷപ്പിനെതിരെയുള്ള മൊഴി നല്‍കുന്നതിനോ മാറ്റി പറയുന്നതിനോ വിലക്കിയിട്ടില്ല എന്നും ആവശ്യമായ ചികിത്സയും പരിചരണവും വിശ്രമവും നല്കാന് എഫ്സിസി വിജയവാഡ പ്രോവിന്‍സ് ഒരുക്കം ആണെന്നും വിജയവാഡയിലേക്ക് പോകുകയാണ് സിസ്റ്റര്‍ ലിസി വടക്കേല്‍ ചെയ്യേണ്ടതെന്നും സന്യാസി സഭ വ്യക്തമാക്കുന്നു .
Discussion about this post