ഉപഗ്രഹ വേധ മിസൈല്‍ സാങ്കേതിക വിദ്യ.
തദ്ദേശീയമായ നിര്‍മ്മാണം.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമുള്ള സാങ്കേതിക വിദ്യ.
ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളെ നശിപ്പിച്ച് കളയാനും ശത്രു ഉപഗ്രഹങ്ങളെ നശിപ്പിക്കാനും ഈ മിസൈല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാം.
ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച് മൂന്ന് മിനിറ്റികം ഇന്ത്യന്‍ മിസൈല്‍ ഉപഗ്രഹം തകര്‍ത്തു. തദ്ദേശീയമായി വികസപിച്ച എ സാറ്റ് മിസൈലാണ് ഇന്ത്യ വിക്ഷേപിച്ചത്. മിഷന് ശക്തി
എന്നാണ് പദ്ധതിയുടെ പേര്.
ഇതോടെ ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി.
അതീവ രഹസ്യമായി നടന്ന പരീക്ഷണത്തിനൊടുവിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.
ആന്റി സാറ്റലൈറ്റ് മിസൈല്‍ (asat)ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് തകര്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകള്‍. മിസൈലുകളെ തകര്‍ക്കാനോ അവയുടെ പ്രവര്‍ത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിര്‍മാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാം.
1957ല്‍ സോവിയറ്റ് യൂണിയന് ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളില്‍ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു. എന്നാല്‍ ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എന്‍ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്. പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ല്‍ ആന്റി സാറ്റലൈറ്റ് മിസൈല്‍ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം.
സൈനിക രംഗത്ത് വന്‍ കുതിച്ച് ചാട്ടംകൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം തടയാന്‍ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകള്‍. അടിയന്തര ഘട്ടങ്ങളില്‍ ശത്രുരാജ്യത്തിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകര്‍ത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഇക്കാര്യം ശക്തിപ്പെടുത്തുമെന്നും അതേസമയം ഇത് ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കില്ല എന്ന് അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പ് നല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷാഉദ്യമങ്ങളുടെ ഭാഗമാണ് ഇതെങ്കിലും ബഹിരാകാശത്തെ ആയുധവത്കരണത്തെ എതിര്‍ക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യതിചലിക്കില്ല. ഒരു അന്താരാഷ്ട്ര നിയമത്തേയും ഉടമ്പടിയേയും ലംഘിക്കില്ല. അതേസമയം 2010ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ശേഷി വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നതാണ് വസ്തുത.
ശീതയുദ്ധകാലത്ത് ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കിയ റഷ്യയും അമേരിക്കയും ഈ സാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പിന്നീട് ചൈന ഈ സാങ്കേതിക വിദ്യ കരസ്ഥമാക്കുകയും മിസൈലുകള്‍ വിട്ട് ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളെ നശിപ്പിച്ച് പ്രദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ചൈനയുടെ ഈ പ്രദര്‍ശനങ്ങള്‍ ഉപഗ്രഹ സാങ്കേതികവിദ്യയില്‍ വളരെ മുന്നിലായ ഇന്ത്യയെ ലക്ഷ്യം വെച്ചിട്ടുള്ളത് ആണെന്ന് അന്നുതന്നെ പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇപ്പോഴത്തെ
ഇന്ത്യയുടെ ചരിത്ര മുന്നേറ്റം.
ലോകത്തെ ഏറ്റവും ശക്തിയുള്ള ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നിര്‍ണായക നേട്ടം.
ശസ്ത്രജ്ഞര്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത് മോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഡ്യം.
സുരക്ഷാ രംഗത്ത് വലിയ കുതിച്ച ചാട്ടമായാണ് ശക്തി മിഷനെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോകത്ത് ഒരാളും അറിയാതെ ഈ രഹസ്യം ഓപ്പറേഷന് പൂര്‍ത്തിയാകും വരെ സൂക്ഷിക്കാനും കഴിഞ്ഞതും നേട്ടമായി.
ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്കു മേല്‍ നടത്തുന്ന ഉപഗ്രഹ ചാരപ്രവര്‍ത്തനം മിഷന് ശക്തി അവസാനിക്കുമെന്നാണ് വിലയിരുത്തല്‍
Discussion about this post