ബിജെപിയുള്ളിടത്തോളം കേരളത്തിന്റെ സംസ്ക്കാരവും ആചാരാനുഷ്ഠാനവും നശിപ്പിക്കാന്‍ ഇടത് വലത് ശക്തികളെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രിം കോടതി വിധിയുടെ പേരില്‍ വിശ്വാസത്തെ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ വിശ്വാസങ്ങളെയും പ്രമാണങ്ങളയും പാരമ്പര്യത്തെയും നേര്‍ക്കുള്ള അക്രമത്തെ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ലാത്തിയടി ഏല്‍ക്കേണ്ടി വരുന്ന അവസ്ഥ ശരിയല്ല. ആചാര പദ്ധതികള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞു.രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലര്‍ വിശ്വാസത്തെ കൂട്ടിപിടിക്കുന്നുവെന്നും മുത്തലാഖുമായി ബന്ധപ്പെട്ട് മോദി പറഞ്ഞു.
കേരളത്തില്‍ ജനാധിപത്യത്തിന്റെ ബദല്‍ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. അത് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും രാഷ്ട്രീയമാണ്. എല്‍ഡിഎഫും-യുഡിഎഫും പേരില്‍ മാത്രമേ വ്യത്യാസമുള്ളു പ്രവര്‍ത്തിയിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.രണ്ട് മുന്നണികളും കേരളത്തെ മാറി മാറി കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. വലിയ അഴിമതി നടത്തുകയാണ്. 2016 മുതല്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു. വ്യവസായ വികസനത്തില്‍ അവഗണനയാണ്. ഭൂമി കയ്യേറ്റത്തിന് നേതൃത്വം നല്‍കുകയാണ് മുന്നണികള്‍. തൊഴിലാളികളെ അവഗണിക്കുകയാണ് ഇവര്‍.
സംസ്ഥാനത്ത് നടക്കുന്നത് പിന്നോട്ടുള്ള വികസനം. കേരളത്തില്‍ കാഴ്ചപ്പാടില്ലാത്തവരുടെ ഭരണമെന്നും മോദി പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് മുന്നണികളുടെ സംസ്ക്കാരം. അതിനി അുവദിക്കരുത്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും. ത്രിപുരയിലും അവര്‍ ഭയപ്പെടുത്തിയാണ് ഭരണം നടത്തിയിരുന്നു. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ സ്ത്രീശാക്തീകരണത്തിന് എതിരായ നയമാണ് ഇവര്‍ സ്വീകരിക്കുന്നത്.-മോദി പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അഡ്വക്കറ്റ് പിഎസ് ശ്രീധരന് പിള്ള പറഞ്ഞു.
https://www.facebook.com/braveindianews/videos/283787042541513/?notif_id=1555075232763049¬if_t=live_video_explicit
വൈകിട്ട് ആറരയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി റോഡു മാര്‍ഗമാണ് കടപ്പുറത്തെ വേദിയില്‍ എത്തിയത്.
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളും എന്‍ഡിഎ സംസ്ഥാന നേതാക്കളും വേദിയില്‍ സന്നിഹിതരായി.. ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും റാലിയെ അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രസംഗം
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ദശാബ്ദങ്ങളായി കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടതു വലതു ജനാധിപത്യ രാഷ്ട്രീയം ഇവിടുത്തെ ജനങ്ങളെ നിരാശരാക്കിയിയിരിക്കുന്നു .
യുഡിഎഫും എല്‍ഡിഎഫും അവര്‍ പേരില്‍ മാത്രമെ വ്യത്യാസമുള്ളൂ. പ്രവൃത്തി ഒരു പോലെയാണ്. ഈ രണ്ടു മുന്നണികളും മാറി മാറി കേരളത്തെ കൊള്ളയടിക്കുകയാണ്. യുഡിഎഫ് നിഘണ്ടു അഴിമതിയുടേതാണ്. എല്‍ഡിഎഫും വ്യത്യസ്തമല്ല .പൊതുമേഖലാസ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വികസന കാര്യങ്ങളില്‍ യാതൊരു ലക്ഷ്യവുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഭൂമി കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം നല്ക്കുന്ന പാര്‍ട്ടികളാണ് കേരളത്തിലെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്നത്. നേതാക്കന്മാര്ക്ക് ഉയര്‍ന്ന തലത്തില്‍ അഴിമതി നടത്താനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഇവരെ ഭരണത്തിലേറ്റുന്നത്.
നിരവധി മന്ത്രിമാർ അഴിമതിയാരോപണങ്ങളിൽ പെട്ട് രാജി വച്ചു. അതുകൊണ്ടാണ് ഇവിടെ വ്യാവസായിക വികസനം വരാത്തത്. കോംട്രസ്റ്റ് തൊഴിലാളികൾ നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, മാവൂർ ഗ്വാളിയോർ റയൺസിപ്പോഴും തുറക്കാതെ തുടരുന്നു. അത് ഇവിടത്തെ സർക്കാരുകളുടെ പിടിപ്പ് കേടാണ്.
ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ് നടത്തിയ തുഗ്ലക്ക് റോഡ് കുംഭകോണത്തെ കുറിച്ചാണ്. മധ്യപ്രദേശില്‍ ചാക്കുകളില്‍ കെട്ടിയ രീതിയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അന്വേഷണം എത്തിചേര്‍ന്നിരിക്കുന്നത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡില്‍താമസിക്കുന്ന ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിലേക്കാണ്. മധ്യപ്രദേശിലെ സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരത്തിനായി മാറ്റിവെച്ച തുകയാണ് ഇങ്ങനെ വകമറ്റി ചെലവഴിച്ച് അഴിമതി നടത്തിയിരിക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന്രെയും വലതുപകഷത്തിന്രെയും ഭാഗത്തുനിന്നു ഭീഷണിനേരിട്ടുകൊണ്ടിരിക്കുകയാണ്. ആര്എസ്എസിന്രെയും ബിജെപിയുടെയും നിരവധി കാര്യകര്്ത്താക്കളാണ് ഇവിടെ കൊലച്ചെയ്യപ്പെടുന്നത്. അവര്‍ രാജ്യത്തിനുവേണ്ടി നിലകൊണ്ടിരിക്കുന്നു എന്നതാണ് അവര്‍ ചെയ്ത തെറ്റ്.കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികൾ മിണ്ടാത്തതെന്താണ്?
ഇവിടത്തെ കപട ബുദ്ധിജീവികൾ, ടുക്ഡേ ടുക്ഡേ ഗ്യാങുകൾ, കപട സന്നദ്ധ സംഘടനകൾ, നഗര മാവോയിസ്റ്റുകൾ ഒക്കെ ഉയർന്നു വരികയാണ്. ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.
കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയത്തെ തുടച്ചുനീക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്ന് കോഴിക്കോടുള്ള ജനങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ നിങ്ങളുടെ ശ്രദ്ധ ത്രിപുരയിലേക്ക് ക്ഷണിക്കുകയാണ്. അവിടെ ഒരു സ്വാധീനവുമില്ലാത്ത ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. കമ്മ്യണിസ്റ്റിന്രെ അക്രമഭരണത്തെ അവിടെ നിന്ന് തുടച്ചു നീക്കി.
കമ്മ്യൂൂണിസ്റ്റുകാര്ക്കും കോണ്‍ഗ്രസുകാര്‍ക്കും സ്ത്രീശാക്തികരണത്തിന്െര വിഷയത്തില്‍ ഇരട്ടത്താപ്പാണ്. മുത്തലാഖ് പോലത്തെ വിഷയം വരുമ്പോള്‍ അതിനെതിരെ നിലകൊണ്ട് ഇരട്ടത്താപ്പ് കാണിക്കുകയാണ്. കപട ഉദാരവാദികള്‍ രാജ്യത്തെ തുണ്ടം തുണ്ടം ആക്കണമെന്ന് മുദ്രാവാക്യം മുഴുങ്ങുന്ന ജെഎന്‍യു പോലെയുള്ള സ്ഥലങ്ങളില്‍ അവര്‍ ഒരുമിച്ചു വരുന്നു .
അഭിപ്രായത്തിന്രെ സ്വാതന്ത്ര്യത്തിന്രെ വക്താക്കളെന്ന് അവകാശപ്പെടുന്നു ,എന്നിട്ട് കേരളത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അവര്‍ ഹനിക്കുന്നു. അവരുടെ തന്ത്രങ്ങളള് കേരളത്തിലെ ജനങ്ങളെ നിസ്സാഹായാരാക്കാമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു .
അവരുടെ ലാത്തികള്‍ക്കും ലാത്തിചാര്ജ്ജുകള്ക്കും ഇവിടുത്തെ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ സാധിക്കില്ല . ബിജെപി യുടെ ശക്തിയില്‍ അവര്‍ക്ക് വിശ്വാസമുള്ളടത്തോളം കാലം അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടും
ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തിനോടൊപ്പമാണ് . ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തിലെ ജനങ്ങളുടെ വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണ്. ചിലയാളുകള്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി വിശ്വാസവും മുത്താലാഖും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ്. ഈ നാടിന്രെ ആയിരക്കണക്കിന് വര്‍ഷത്തെ സാംസ്ക്കാരിക പാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ് ഇവിടുത്തെ ജനങ്ങള്‍ . അത് വിദേശശക്തികള്‍ വിചാരിച്ചിട്ടുപോലും തകര്കാന് സാധിച്ചിട്ടില്ല . സുപ്രിം കോടതി വിധിയുടെ പേരില്‍ ഈ സംസ്കാരത്തെ തരകര്ക്കാമെന്നാണ് ചിലര്‍ വിചാരിച്ചിരിരക്കുന്നത്.
സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. എൻഡിഎ സർക്കാരിന്റേത് ‘സബ് കാ സാഥ്, സബ് കാ വികാസ്’ എന്ന് മുദ്രാവാക്യമാണ്. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്. ഇവിടത്തെ പ്രതിപക്ഷനേതാക്കളാണ് ഇപ്പോൾ പാകിസ്ഥാനിൽ താരങ്ങൾ. ഇവിടെയുള്ളവർ രാജ്യത്തിനെതിരെ സംസാരിക്കുന്നത് ഇപ്പോൾ പാകിസ്ഥാനിൽ ഹിറ്റാണ്. ഇവിടത്തെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ഭീകരവാദികൾക്ക് ഫ്രീ പാസ്സുകൾ നൽകിയിരിക്കുകയാണ്.
Discussion about this post