ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി തമിഴ്നാട്ടിൽ പ്രചാരണത്തിനിറങ്ങിയ വയോധികനെ മർദ്ദിച്ചു കൊന്നു.
75 വയസ്സുള്ള ഗോവിന്ദരാജനാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ഡിഎംകെ പ്രവർത്തകൻ ഗോപിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച്ചയാണ് സംഭവം. കടുത്ത മോദി,എം ജി ആർ ആരാധകനായ ഗോവിന്ദരാജൻ ബിജെപി-എഐഡിഎംകെ സഖ്യത്തിനായി വോട്ട് തേടി പ്രചാരണത്തിനിറങ്ങിയിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഗോപിനാഥും ഗോവിന്ദരാജനുമായി വാക്കു തർക്കം നിലനിന്നിരുന്നു.ഇതാണ് മർദ്ദനത്തിലും തുടർന്ന് ഗോവിന്ദരാജന്റെ മരണത്തിലും കലാശിച്ചത്.
ക്രൂരമർദ്ദനത്തിനിരയായ ഗോവിന്ദരാജൻ മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഗോപിനാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
Discussion about this post