ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നെട്ടോട്ടമോടുകയാണ് പാക്കിസ്ഥാന്.മാത്രമല്ല, ഇന്ത്യന്‍ ആക്രമണം ഉണ്ടാകുമോ എന്ന ഭയവും വ്യോമ സേനയെ സജ്ജമാക്കുന്നതിന് പിന്നിലുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടെക്നോളജികളാണ് പാക്കിസ്ഥാന് വ്യോമസേന ആശ്രയിക്കുന്നതും ഉപയോഗിക്കുന്നതും.
വ്യോമ പ്രതിരോധം ശക്തമാക്കാന്‍ സ്വീഡനില്‍ നിന്നു സാബ് 2000 വിമാനത്തില്‍ ഘടിപ്പിക്കുന്ന റഡാറുകളും മറ്റു സംവിധാനങ്ങളും ഇറക്കുമതി ചെയ്തെന്ന് വിവിധ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏപ്രില്‍ ഒന്‍പതിനാണ് വ്യോമ പ്രതിരോധത്തിനുള്ള റഡാര്‍ സംവിധാനങ്ങള്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ എത്തിയിരിക്കുന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ആണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് നടന്ന ഡോഗ്ഫൈറ്റില്‍ പാക്കിസ്ഥാന് വ്യോമസേനയുടെ ഇരുപത്തിയഞ്ചോളം പോര്‍വിമാനങ്ങളെ സഹായിച്ചതില്‍ സ്വീഡനില്‍ നിന്നു വാങ്ങിയ, അത്യാധുനിക സംവിധാനങ്ങളുള്ള സാബ് 2000 വിമാനങ്ങളും ഉണ്ടായിരുന്നു.
പാക്കിസ്ഥാന് 2006 ലാണ് ആറു സാബ് 2000 വിമാനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ നാലു വിമാനങ്ങള്‍ ‘എറിഐ എയര്‍ബോണ്‍ ഏര്‍ലി വാണിങ് സിസ്റ്റം’ ഘടിപ്പിച്ചതാണ്. ഈ വിമാനങ്ങളില്‍ നാലും ഫെബ്രുവരി 27 ന് നടന്ന ദൗത്യത്തില്‍ പാക്ക് വ്യോമസേന ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടുണ്ട്. 2017 ല്‍ സമാനമായ മൂന്നു വിമാനങ്ങള്‍ കൂടി പാക്കിസ്ഥാന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇതു റദ്ദാക്കാന്‍ വേണ്ട നയതന്ത്രപരമായ നീക്കം ഇന്ത്യ നടത്തിയിരുന്നു.
ഇന്ത്യയുടെ വ്യോമ മുന്നറിയിപ്പ് സംവിധാനമുള്ള നേത്ര വിമാനത്തിനു സമാനമായാണ് പാക്കിസ്ഥാൻ സാബ് 2000 ഉപയോഗിക്കുന്നത്
Discussion about this post