ബാലാക്കോട്ട് ആക്രമണത്തിനു ശേഷം നിരവധി തവണ പാക് സേന അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ ഈ നുഴഞ്ഞുകയറ്റങ്ങൾ ഫലപ്രദമായി നേരിടാൻ ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞിരുന്നു .ഇപ്പോഴിതാ അതിർത്തിയിൽ കൂടുതൽ പ്രതിരോധ സംവിധാനമൊരുക്കുകയാണ് ഇന്ത്യ.രാജ്യത്ത് നിർമ്മിച്ച ദീർഘദൂര പീരങ്കിയായ ധനുഷ് ഈ മാസം ആദ്യമാണ്സൈന്യത്തിനു കൈമാറിയത്.
ഡിജിക്യുഎ, ബിഇഎ, എസ്എഐഎൽ എന്നീ സർക്കാർ, സ്വകാര്യ കമ്പനികൾ സംയുക്തമായി സഹകരിച്ചാണ് ധനുഷ് നിർമ്മിച്ചത്.
2017 മെയ് 31 മുതൽ ജൂൺ 7 വരെ പൊഖ്രാൻ മരുഭൂമിയിലാണ് ധനുഷിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം നടന്നത്. ആറു തോക്കുകൾ മൊത്തം 301 റൗണ്ടുകൾ വെടിവെപ്പ് നടത്തി. ധനുഷിന്റെ ആദ്യ ഘട്ട പരീക്ഷണം 2016 ജൂലൈയിലും രണ്ടാം ഘട്ടം അതേവർഷം തന്നെ ഒക്ടോബറിലും നടന്നിരുന്നു.
മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇവയുടെ നിർമാണത്തിനു സേന അനുമതി നൽകിയത്.ശത്രുമേഖലയിലെ ലക്ഷ്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, പകൽ–രാത്രി വ്യത്യാസമില്ലാത്ത ഉപയോഗം എന്നിവയാണ് ധനുഷിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പ്രത്യേകതകൾ.
ബോഫോഴ്സിനേക്കാൾ 11 കിലോമീറ്റർ കൂടുതൽ ദൂരപരിധിയുണ്ട് ധനുഷിന്. 38 കിലോമീറ്റർ അകലേക്ക് ധനുഷിന്റെ തീയുണ്ടകൾ ചെന്നെത്തും.1984 ൽ ബോഫോഴ്സ് തോക്കുകള്‍ നല്കിയ ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ പരിഷ്കരിച്ച ധനുഷ് പീരങ്കികൾ സൈന്യത്തിന്റെ ഭാഗമാകുന്നത്.കാർഗിൽ യുദ്ധവേളയിലും ഇന്ത്യയ്ക്കായി വിജയം കൊയ്യാൻ സൈന്യത്തിനു സഹായകമായത് ധനുഷാണ്.
2020 അവസാനിക്കുമ്പോഴേക്കും 414 ധനുഷ് പീരങ്കികൾ സേനയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്. ഒരു ധനുഷ് പീരങ്കിയുടെ നിർമ്മാണ ചിലവ് 2.11 മില്യൺ ഡോളറാണ്.25 സെക്കന്റിൽ മൂന്നു റൗണ്ട് വെടിയുതിർക്കാൻ സാധിക്കും.മൂന്നു മിനിട്ടിൽ 15 റൗണ്ടും,60 മിനിട്ടിൽ 60 റൗണ്ടും വെടിയുതിർക്കാം.
ബോഫോഴ്സ് തോക്കുകൾ വാങ്ങിയപ്പോഴുള്ള കരാർ പ്രകാരം ഭാഗികമായി ലഭിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ധനുഷ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ധനുഷിന് വിദേശ രാജ്യങ്ങളുടെ ആധുനിക യന്ത്രത്തോക്കുകളോട് കിടപിടിക്കാൻ കഴിയുന്ന സവിശേഷതകളുണ്ട് .
ബോഫോഴ്സ് തോക്കുകൾക്ക് പകരമായി 155 മില്ലിമീറ്റർ/ 45 കാലിബർ തോക്കുകൾക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ കാത്തിരിപ്പിനാണ് ധനുഷിന്റെ വരവോടെ വിരാമമായത്
Discussion about this post