ന്യൂഡൽഹി : നെഹ്രു കുടുംബത്തിലെ ഒരാൾക്കും നരേന്ദ്രമോദിയെ തോൽപ്പിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.വാരണാസിയുടെ മനസ്സ് മോദിയ്ക്കൊപ്പമാണ്.ഇറ്റലിയിൽ നിന്നോ,ഇന്ത്യയിൽ നിന്നോ നെഹ്രു കുടുംബം ആരെ വേണമെങ്കിലും കൊണ്ടുവരട്ടെ വിജയം അത് മോദിയ്ക്കൊപ്പമായിരിക്കും.ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു.
വാരണസിയിൽ മോദിയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി.സകല ബന്ധുക്കളെയും കോൺഗ്രസ് അണിനിരത്തട്ടെ.പക്ഷെ എൻ ഡി എ യ്ക്ക് ഭയമില്ല.
കഴിഞ്ഞ തവണ വരെ മത്സരിച്ച മണ്ഡലത്തിൽ രാഹുൽ വയനാട്ടിലേയ്ക്ക് ഓടിയൊളിക്കാൻ കാരണവും ഈ പരാജയഭീതിയാണ്.രാഹുലിന് നേതാവാകാനുള്ള യോഗ്യത നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.പാർട്ടി അനുയായികൾ കത്തെഴുതിയതുകൊണ്ടാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നാണ് രാഹുൽ പറയുന്നത്.ഇതു തന്നെ രാഷ്ട്രീയത്തിൽ ആദ്യമല്ലെ ,അവർ ചോദിച്ചു.
അമേഠിയിൽ നിന്നുള്ള പല മുതിർന്ന കോൺഗ്രസുകാരും ഇന്ന് ബിജെപിയിൽ അംഗങ്ങളാണ്. പലയിടത്തും ദൈവത്തെ വച്ച് വോട്ട് ചോദിക്കുകയാണ് രാഹുൽ.എന്നാൽ ദൈവത്തെ വോട്ട് ബാങ്കാക്കി മാറ്റുന്നവരുടെ ലക്ഷ്യം ജനങ്ങൾക്കറിയാം.യു പി പോലെയുള്ള സ്ഥലങ്ങളിൽ ക്ഷേത്രങ്ങളെയും,ആചാരങ്ങളെയും ഉയർത്തിക്കാട്ടുന്ന രാഹുൽ കേരളത്തിൽ ചെന്നാൽ ഉയർത്തുന്നത് മുസ്ലീം ലീഗിന്റെ കൊടിയാണ്,അതാണ് യഥാർത്ഥത്തിൽ വർഗീയതയെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
Discussion about this post