നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കനല്ല നോട്ട് നിരോധനം കൊണ്ടുവന്നതെന്നും അദ്ദേഹം ആജ് തക് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലർ.ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ എതിരാളികള്‍ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോള്‍ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങള്‍ പ്രതികരിച്ചത് , അത് മറക്കരുത് .
ഇപ്പോള്‍ അവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നതുമില്ലാ , കാരണം അവര്‍ക്ക് പലതും നഷ്ടപ്പെട്ടു. നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണക്കാർക്കാണ് തിരിച്ചടിയായത് .അവര്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്. 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ഷെല്‍ കമ്പനികള്‍ അടച്ചുപൂട്ടി , ഇന്ന് രാജ്യത്ത് നടക്കുന്നത് സുതാര്യമായ ഇടപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Discussion about this post